നിത്യവൈരികളായ പാക്കിസ്ഥാനെ തോല്‍പ്പിച്ചു അസ്ലാംഷാ കപ്പുയര്‍ത്തിയ അയല്‍വാസികള്‍ അത്ഭുതാസൂയകളോടെ നോക്കിനില്‍ക്കെ ആര്യഭട്ടയെ ആകാശപഥമേറ്റിവിട്ട ലോകത്തിലെ ഏറ്റവും വലിയ പര്‍വതത്തെ ശിരസേറ്റിയ രാജസ്ഥാന്‍ മരുഭൂമിയും ഗംഭീര സമുദ്രങ്ങളും ഗംഭീര പര്‍വ്വതങ്ങളുമൊക്കെ അതിരു കാവല്‍ നില്‍ക്കുന്ന മഹാചക്രവര്‍ത്തിമാരായ അക്ബറും ഷാജഹാനും ഔറംഗസീബും ടിപ്പുവും അശോകനും രജപുത്രരും ചേരചോള പാണ്ഢ്യരും ശിവജിയുമൊക്കെ നാടുവാണ താജ്മഹലും ചെങ്കോട്ടയും കുത്തബ് മിനാറും ചാര്‍മിനാറും സൂര്യക്ഷേത്രവും അജന്തയും എല്ലോറയും ജയ്‌പൂര്‍ കൊട്ടാരവുമൊക്കെയായി ലോകരെ വിസ്മയിപ്പിക്കുന്ന ആയിരക്കണക്കായ വാസ്തുശില്പങ്ങള്‍ അങ്ങോളമിങ്ങോളമുള്ള മഹാഭാരതവും രാമായണവും പോലുള്ള ഇതിഹാസകൃതികളുള്ള പുണ്യപുരാണ നദികളായ ഗംഗയും യമുനയും സിന്ധുവുമുള്ള അതിപുരാതന സംസ്കാരമുള്ള ലോകര്‍ മുഴുവന്‍ ബഹുമാനിക്കുന്ന മഹാത്മാ ഗാന്ധിയുള്ള ബ്രിട്ടീഷുകാരോടു അതെ നിലയ്ക്കു പോരാടിയ ഭഗത്‌സിങ്ങും സുഭാഷ്‌ചന്ദ്രബോസും താന്‍സിറാണിയുമുള്ള നോബല്‍ സമ്മാനം കിട്ടിയ ടാഗോറും സി വി രാമനുമുള്ള ആര്‍ഷഭാരത സിദ്ധാന്തങ്ങളുടെ വന്‍സമുദ്രങ്ങളെ തന്റെ അറിവും വാഗ്മിതയും പ്രസംഗചതുരതയും കൊണ്ടു ലോകര്‍ക്കു മനസിലാക്കികൊടുത്ത വിവേകാനന്ദനുള്ള , ഭൂവലിപ്പം കൊണ്ടു ലോകത്തില്‍ ഏഴാമതായ , ജനശക്തി കൊണ്ടു രണ്ടാമതായ തന്റെ നാടിനു വേണ്ടി വില്‍സിന്റെയും ഗോള്‍ഡ് ഫ്ലാക്കിന്റെയും സിസ്സേഴ്സിന്റെയും പകിട്ടേറിയ പാക്കറ്റുകളെ ഒരുവശേയും ഗമ കുറഞ്ഞ പനാമയുടെയും ചാര്‍മിനാറിന്റെയുമൊക്കെ പാക്കറ്റുകളെ അന്നറിയാവുന്ന എല്ലാ രാജ്യങ്ങള്‍ക്കു വേണ്ടി എതിരെയും അണിനിരത്തി കൂട്ടിയിടിപ്പിച്ചു നടത്തിയ യുദ്ധങ്ങളിലൊക്കെ മുന്‍വിധിയോടെ സ്വന്തം നാടിനെ ജയിപ്പിച്ചിരുന്ന പിന്നീടു മുതിര്‍ന്നു ചുറ്റും നോക്കിക്കണ്ടപ്പോള്‍ മൊത്തവരുമാനത്തെ ആളെണ്ണം കൊണ്ട് ഹരിച്ചാല്‍ ലോകത്തെ ഏറ്റവും ദരിദ്രരാജ്യമാക്കിയ , എഴുപത്തഞ്ചാണ്ടു മുമ്പ് വരച്ചന്നു മുതല്‍ അനുദിനം നീളമേറുന്ന ദരിദ്രരേഖയുടെ രേഖയുടെ ഉടമകളാക്കിയ ഒരുതുണ്ടു ഭൂമിയില്ലാതെ പാര്‍പ്പിടമില്ലാതെ പാതയോരങ്ങളിലും കടത്തിണ്ണകളിലും പൊതുയിടങ്ങളിലുമായി അന്തിയുറങ്ങുന്നവരുടെ എണ്ണം ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യത്തിന്റെ ജനസംഖ്യയോളമെത്തിച്ച റേഷന്‍കാര്‍ഡുകള്‍ കുടുംബമുതലായി സൂക്ഷിക്കേണ്ടതാണെന്നൊരു ബോധ്യം വന്നൊരു ജനതയായി മാറ്റിയ അങ്ങനെ സൂക്ഷിക്കുന്നവരുടെ എണ്ണത്തിന് താഴെയാണു ലോകത്തിലെ എണ്‍പതോളം രാജ്യങ്ങളുടെ ജനസംഖ്യ എന്ന അവസ്ഥയിലേക്കെത്തിച്ച അതിജീവനത്തിനു മറ്റുള്ളവരുടെ മുമ്പില്‍ കൈനീട്ടി യാചിക്കേണ്ടി വരുന്നവരുടെ സംഖ്യ അമ്പതോളം രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ മുന്നിലെത്തിച്ച ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത ‘ ഭിക്ഷാടക മാഫിയ ‘ ഉണ്ടാകാനിട വന്ന സാഹചര്യങ്ങളിലേക്കെത്തിച്ച തോട്ടിറമ്പിലും ആറ്റിറമ്പിലും പാതയോരത്തും തീവണ്ടിപാതയോരത്തുമൊക്കെയായി തൂറാനിരുത്തിയിരിക്കുന്നവരുടെ എണ്ണം ലോകത്തിലെ ഏറ്റവും സമ്പന്നരാജ്യത്തിന്റെ ജനസംഖ്യയുടെ ആറിരട്ടിയോളമെത്തിച്ച ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശത്തു താമസസൗകര്യമൊരുക്കിയ മലിനനഗരങ്ങളില്‍ താമസമൊരുക്കിയ ഏറ്റവും വലിയ പകര്‍ച്ചവ്യാധിബാധിത രാജ്യത്തു താമസമൊരുക്കിയ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ സംഖ്യ അമ്പതോളം രാജ്യങ്ങളുടെ ജനസംഖ്യക്കു മേല്‍ ഉയര്‍ത്തിക്കൊണ്ടുവന്നയൊരു രാജ്യത്തു അമ്മപെങ്ങമ്മാരെ പോറ്റേണ്ട ഒരു ജനതയാക്കി മാറ്റിയ ഏറ്റവും വലിയ അഴിമതിരാജ്യങ്ങളില്‍ ഒന്നാക്കിയ , അനുദിനം തേഞ്ഞും മാഞ്ഞും പോകുന്ന ഓട്ടനാണയത്തിന്റെ സൂക്ഷിപ്പുകാരാക്കിയ , നാണയശോഷണത്തെയും വിലക്കയറ്റത്തെയും അനുനിമിഷം സ്വാധീനിക്കുന്ന പെട്രോള്‍ ഉല്പന്നങ്ങളുടെ വിലയിടാന്‍ സ്വകാര്യമുതലാളിമാര്‍ക്കു സൗകര്യം ചെയ്തു കൊടുത്തു ആ ..കൊള്ളകാശിന്റെ പങ്കുപറ്റുന്ന , ഉടുതുണിക്ക് മറുതുണിയില്ലാത്ത അയല്‍രാജ്യങ്ങളിലെ ജനങ്ങളെ ശത്രുവായി ഉയര്‍ത്തിക്കാണിച്ചു അവരില്‍ നിന്നും സംരക്ഷിക്കാനെന്ന പേരുപറഞ്ഞു ലോകത്തിലെ നൂറോളം വരുന്ന രാജ്യങ്ങളുടെ ജനസംഖ്യയേക്കാള്‍ വലുതായൊരു സൈന്യത്തെപ്പോറ്റി , പ്രതിവര്‍ഷം കണക്കില്ലാക്കോടികളുടെ ആയുധം വാങ്ങി , അതിന്റെ കോഴയും കമ്മീഷനും വാങ്ങുന്നവരുടെ കൈകളില്‍ തന്നെ എപ്പോഴും താക്കോല്‍ ഏല്പിക്കേണ്ടി വരുന്ന ദുര്‍വിധിപ്പെട്ടൊരു ജനതയുടെ രാജ്യമാക്കിയ അധികാരത്തോടും പണത്തോടും വിധേയപ്പെട്ടും ഒച്ചിഴയുന്ന വേഗത്തില്‍ പോയും സാധാരണക്കാര്ക്കു എപ്പോഴും നീതിനിക്ഷേധിക്കുന്ന (അ )നീതിനിര്‍വഹണ സംവിധാനമുള്ള അമ്പത് കായിക താരങ്ങള്‍ക്കൊപ്പം അഞ്ഞൂറ് അകമ്പടിക്കാരും പോയി വെറുംകൈയോടെ മടങ്ങിവരുന്ന പതിവുകാഴ്ചകള്‍ നമുക്കുതരുന്ന കായികായികാഭ്യാസക്കളരിയുള്ള നാടാക്കിയ സ്വന്തം വീടൊഴികെയിടങ്ങളെല്ലാം തങ്ങള്‍ക്കു തുപ്പാനും തൂറാനുമുള്ളതാണെന്നു തിരിച്ചറിയാന്‍ മാത്രം സാക്ഷരതയുള്ളോരു ജനതയാക്കിയ ,താരതമ്യമാണു പുരോഗതിയുടെ മാനദണ്ഡമെങ്കില്‍ , ഒപ്പമോ ശേഷമോ രൂപം കൊണ്ട രാജ്യങ്ങളായ ചൈന , ജപ്പാന്‍ , ദക്ഷിണകൊറീയ , മലേഷ്യ , സിംഗപ്പൂര്‍ , ആസ്‌ത്രേലിയ,ന്യൂസിലന്‍ഡ് , ഇസ്രയേല്‍ , ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളുമൊക്കെ അവരുടെ ജനതയെ പുരോഗതിയുടെ വേഗമേറിയ രഥമേറ്റി മുമ്പോട്ടു കുതിക്കുമ്പോള്‍ നൂറാന പിടിച്ചാലും നീങ്ങാത്ത കിറുകിറാ ശബ്ദമേറ്റുന്ന പോകുന്ന വഴിയെല്ലാം കേടാക്കുന്ന ഏതേതൊക്കെയോ പുണ്യപുരാണ രഥങ്ങളിലേറ്റി ജനങ്ങളെ പറ്റിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ‘ജനാധിപത്യ ‘ മെന്നൊക്കെ പറഞ്ഞുപറ്റിച്ചു ‘വോട്ടവകാശ ‘മാണു ഒരുവന്റെ ജീവിതത്തിലെ ഏറ്റവും വിശിഷ്ടമായ അവകാശം എന്നുപറഞ്ഞു പറ്റിച്ചു അന്ത്യകൂദാശയും കിട്ടി ആകാശവും നോക്കികിടക്കുന്ന അന്തോണിച്ചായനെയും ആധികേറ്റി ആറാളു കൂടിയെടുത്തോണ്ടുപോയി വോട്ടുനേടി അധികാരത്തിലേറി അവിടെ നിങ്ങളെ പേരിനു പോലും ‘ജനാ”ആധിപത്യ’ ത്തില്‍ നിസ്സഹായകാഴ്ചക്കാരാക്കി അഴിഞ്ഞാട്ടവും അക്രമവും അഴിമതിയും തുണിപൊക്കിക്കളിയും പെണ്ണുപിടുത്തവുമൊക്കെ നടത്തി , മറുവശേ നാഴികക്കുനാല്പതുവട്ടവും കപടദേശസ്നേഹവും പറയുന്ന കൂട്ടബലാത്സംഗത്തിനു ഇരയായി ബോധമറ്റു പോയ ഇരയുടെ മേല്‍ അത് ഗൗനിക്കാതെ താന്താങ്ങളുടെ ഊഴം കാക്കുന്നവരെ ഓർമ്മപ്പെടുത്തി അധികാരത്തിലേക്ക് മാത്രം കണ്ണുനട്ടിരിക്കുന്ന എല്ലാ രാഷ്ട്രീയസംഘടനാ സംവിധാനങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വച്ചു നീട്ടുന്ന ജീര്‍ണിച്ചു ദുര്‍ഗന്ധം വമിക്കുന്ന കൊടിച്ചുവടു പിടിക്കാന്‍ വിസമ്മതിക്കുന്ന അനേകായിരങ്ങളുടെ കൂട്ടത്തിലാണു ഒരിക്കല്‍ ദേശാഭിമാനവിജ്രുഭിതനായി സിഗരറ്റുപാക്കറ്റുകള്‍ കൂട്ടിയിടിപ്പിച്ചു തന്റേതായ നിലയില്‍ രാജ്യത്തെ ജയിപ്പിക്കാന്‍ ശ്രമിച്ച അന്നത്തെ പത്തുവയസ്സുകാരനിന്ന്.
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English