ക്വാറി എഞ്ചുവടികൾ

 

‘പണിപാളി’യെന്നി-
താരോ പതുക്കെ
അറിവെച്ച വെള്ളം
പതഞ്ഞുച്ച പൊന്തും-
പെരുക്കം പിടഞ്ഞു
ഒരു കല്ലിലൂന്നി
ഇരു കല്ലടർന്നു.
തുടർകല്ലുകൾക്കായി
അടർക്കല്ലു തീർത്തു.

മടയിടം മണ്ണിൽ
മരിച്ചോരു വേരുകൾ
ചെമ്മരം താന്നി
ഭൂതൻ ചുരക്കള്ളി
പ്രവചനപ്പാലകൾ
ഉറങ്ങീല്ല രാവുകൾ

മുന്നിലും പിന്നിലും
കെട്ടുപൊട്ടിച്ചിതറും
നദനം മഹാനദി
ജടപിടിച്ചിടവഴി.
ഇടതിങ്ങി വേവുന്നമർഷം
കാന്തഭജനങ്ങൾ
കീഴ്‌മേൽ മറിക്കുന്നു
മഴമാവ് മലക്കണ്ണിൽ
പുഴക്കീറുകൾ പത.

വീട്ടുവഴികളിൽ മഞ്ഞു
മായുന്ന അക്ഷ
രേഖാംശ വിഭ്രമം

സഞ്ജയൻ കണ്ണുകൾ
മുറുക്കെയടച്ചു
മരിക്കുവാനാരുണ്ട്
മരിക്കാതെയാരുണ്ട്
ഉദ്വേഗമില്ല…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചുമ്മാ
Next articleഎബ്രഹാം വടക്കേൽ പുരസ്കാരം ഡോ. എം.വി. നാരായണന്
തൃശ്ശൂർ ജില്ലയിൽ കൊടകര കാവിൽ ദേശത്ത് പരേതരായ ശ്രീ കുറുപ്പത്ത് മുകുന്ദൻ മേനോന്റേയും ശ്രീമതി രാധമ്മയുടേയും മകൻ. കൊടകര ഗവ: നാഷണൽ ബോയ്സ് ഹൈസ്ക്കൂൾ, തൃശ്ശൂർ ഗവ: കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഡൽഹിയിലും വിദേശത്തുമായി ജനറൽ മാനേജ്മെന്റിലും എക്കൗണ്ട്സ് ഫിനാൻസ്, പ്ലാന്റേഷൻ മേഖലകളിലുമായി മുപ്പത് വർഷം ജോലിചെയ്തു. 2019 മുതൽ കൊടകരയിൽ കാവിൽ ദേശത്ത് മുകുന്ദനിവാസിൽ സ്ഥിരതാമസം. തലവണിക്കര നാഗത്ത് വീട്ടിൽ ശ്രീമതി ലേഖയാണ് ഭാര്യ. ബാംഗ്ലൂർ ഏർണസ്റ്റ് യംഗിൽ സോഫ്റ്റ് വെയർ എൻജിനീയർ മനുദേവ്.എച്ച്.മേനോൻ, പി.എസ്.എം.ഡെന്റൽ കോളേജ് ബി.ഡി.എസ് നാലാംവർഷ വിദ്യാർത്ഥിനി പൂജ.എച്ച്.മേനോൻ എന്നിവർ മക്കളാണ്. മേൽവിലാസം: മുകുന്ദ നിവാസ് കുറുപ്പത്ത് ഹൗസ് കാവിൽ, കൊടകര തൃശ്ശൂർ 680 684 മൊബൈൽ നമ്പർ 9383498230

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English