പനിക്കാലം

മഴയെങ്ങുപോയെന്റെ ചങ്ങാതി

വെയില്‍ തനിച്ചായി തപിക്കുന്നു

മണ്ണിലുറങ്ങിക്കിടക്കുന്ന വിത്തിനു

കണ്ണൂതുറക്കാന്‍ സമയമായി.

വാടിക്കരിഞ്ഞമരങ്ങള്‍ തന്നുള്ളിലെ

മോഹം തളിര്‍ക്കുവാന്‍ കാലമായീ.

വിണ്ടുവരണ്ടവയലുവിയര്‍പ്പുനീര്‍

കൊണ്ടുനനയ്ക്കാന്‍ കഴിയാതെ

ചൂളം വിളിച്ചുവരുന്ന ചുടുകാറ്റില്‍

ജീവിതം തീപിടിക്കുമ്പോള്‍

മണ്ണിന്നടിയില്‍ മറഞ്ഞനദികള്‍തന്‍

കണ്ണീര്‍ പുരണ്ട മണല്‍ത്തരികള്‍

പൊള്ളൂകയാണു മനസ്സും ശരീരവും

പൊള്ളിപ്പനിക്കുന്നു ഭൂമി.

ഉള്ളും പുറവുമുരുകുന്ന ചൂടുമായ്

തുള്ളിപ്പനിക്കുന്നു ഭൂമി.

ഇല്ല കരുണതന്‍ വര്‍ഷം – വരണ്ടുവോ?

വിണ്ണിലെ സ്നേഹമന്‍സ്സും?

Generated from archived content: nurse2_jan15_15.html Author: suresh_mookanoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here