വേലപ്പന്റെ കുസൃതി
——————-
വേലപ്പൻ കാലത്തു പാലപ്പം തിന്നു
പാലപ്പം തിന്നിട്ട് പാലത്തേക്കേറി.
പാലത്തേക്കേറീട്ടു പാലം കുലുക്കീ
പാലമൊടിഞ്ഞവൻ ‘തക്കിണം തിത്തോം!’
പുളളിപ്പശു
———–
പുളളിപ്പശുവേ
നിന്നെക്കാണാൻ
എന്തൊരു ചേലാണ്!
നെറ്റിയിലുളെളാരു
വെളളച്ചുട്ടി-
ക്കെന്തൊരു രസമാണ്!
പുളളിപ്പശുവേ
നിന്നുടെ മേനി-
ക്കെന്തു മിനുപ്പാണ്!
പളളയ്‌ക്കുളെളാരു
പുളളികൾ കാണാ-
നെന്തു കറുപ്പാണ്!
കുട്ടനും പൂച്ചയും
—————
കുട്ടൻഃ
മീശവിറപ്പിച്ചോടിപ്പോകും
കണ്ടൻപൂച്ചേ ചങ്ങാതീ
ആരാരെപ്പിടികൂടാനായി-
പ്പായുന്നൂ നീ ദൂരേക്ക്?
പൂച്ചഃ
ചട്ടിക്കുളളിലെ മത്തിപൊരിച്ചത്
തട്ടിയെടുത്തൊരു മൂഷികനെ
തൊണ്ടിയൊടൊപ്പം പിടികൂടാനായ്
പായുകയാണേ ചങ്ങാതീ!
Generated from archived content: velappan.html Author: sippi-pallippuram
Click this button or press Ctrl+G to toggle between Malayalam and English