“അടികൊണ്ടെന്നും കരയും ചെണ്ടേ
അരുമച്ചെണ്ടേ പൊൻചെണ്ടേ
പരന്നതെങ്ങനെ പറഞ്ഞിടാമോ
പാവം നിന്നുടെ തലമണ്ട?”
“പണ്ടൊരു മാരാർ, ചിണ്ടൻമാരാർ
വാശിയിലാഞ്ഞു തൊഴിച്ചപ്പോൾ
പരന്നതാണേ ചങ്ങാതീയെൻ
കഷണ്ടിയാമിത്തലമണ്ട!”
“കഷ്ടം കഷ്ടം ചെണ്ടേ നിന്നുടെ
ദുർവ്വിധിയിങ്ങനെയായല്ലോ
കൊട്ടിക്കിട്ടും കാശിൽനിന്നും
പാതി നിനക്കു തരാറുണ്ടോ?”
“തല്ലല്ലാതൊരു ചില്ലിക്കാശും
ഇല്ല; തരില്ലെൻ ചങ്ങാതീ
അടി കൊള്ളുന്നതു പാവം ഞാനും
കാശുപിടുങ്ങാൻ മാരാരും!”
Generated from archived content: nursery_oct10_07.html Author: sippi-pallippuram