എങ്ങനെ ഭാഗിച്ചെടുക്കാം?

രത്നഗിരിയിലെ രാജാവായിരുന്ന നാഗേന്ദ്രസിംഗന്‌ മൂന്നു പുത്രൻമാരുണ്ടായിരുന്നു. മൂത്ത പുത്രൻ രംഗനാഥ്‌, രണ്ടാമൻ പ്രേംനാഥ്‌, ഇളയപുത്രൻ ശ്രീനാഥ്‌. രാജാവിനു പ്രായാധിക്യമായി. ഒന്നും ചെയ്യാൻ കഴിവില്ലാതായി. രാജ്യഭരണം തന്നെ അദ്ദേഹത്തിന്‌ ഭാരമായി.

രാജ്യവും ജംഗമവസ്‌തുക്കളും മക്കൾക്ക്‌ ഭാഗിച്ചു കൊടുത്തു തന്റെ ജീവിതകാലത്തുതന്നെ കുമാരൻമാരെ ഓരോ രാജ്യത്ത്‌ വാഴിക്കാൻ നാഗേന്ദ്രസിംഹൻ ആഗ്രഹിച്ചു. അതിന്റെ പ്രാരംഭമായി, രാജാവിനുണ്ടായിരുന്ന പതിനേഴ്‌ ഗജവീരന്മാരെ രാജകുമാരൻമാരോട്‌ വീതിച്ചെടുക്കുവാൻ രാജാവ്‌ കല്പന നൽകി.

ആകെയുളള ആനകളുടെ ഒമ്പതിൽ നാലുഭാഗം രംഗനാഥനും മൂന്നിൽ ഒരു ഭാഗം പ്രേംനാഥിനും ആറിൽ ഒരു ഭാഗം ശ്രീനാഥിനും ലഭിക്കേണ്ടവിധമാണ്‌ ഭാഗിക്കേണ്ടത്‌. ആനകളെ മുറിച്ചു ഭാഗിക്കാനോ ജീവഹാനി വരുത്താനോ പാടില്ലെന്നും രാജാവ്‌ ഉത്തരവു നല്‌കിയിരുന്നു.

പിതാവ്‌ ആജ്ഞാപിച്ചവിധത്തിൽ ഭാഗിക്കാനാവാതെ രാജകുമാരന്മാർ വിഷമിച്ചു. അങ്ങനെ ദുഃഖിതരായി നില്‌ക്കുമ്പോഴാണ്‌ മന്ത്രി ജയപ്രസാദ്‌ ആനപ്പുറത്തുകയറി അതുവഴി വന്നത്‌.

രാജപുത്രന്മാർ അവരുടെ വിഷമാവസ്ഥ മന്ത്രിയെ ധരിപ്പിച്ചു. അദ്ദേഹം ആനപ്പുറത്തുനിന്നിറങ്ങി.

മന്ത്രി എങ്ങനെയാണ്‌ പതിനേഴ്‌ ആനകളെ രാജകുമാരൻമാർക്ക്‌ ഭാഗിച്ചു കൊടുത്തത്‌?

ഉത്തരംഃ മന്ത്രി തന്റെ ആനയേയും ഭാഗിക്കേണ്ട പതിനേഴു ആനകളോടൊപ്പം നിറുത്തിയിട്ട്‌ രാജകുമാരന്മാരോട്‌ ഭാഗിച്ചെടുക്കുവാൻ പറഞ്ഞു. അവർ ഭാഗിച്ചപ്പോൾ രംഗനാഥിന്‌ എട്ടും പ്രേംനാഥിന്‌ ആറും ശ്രീനാഥിന്‌ മൂന്നും ആനകളെ കിട്ടി. രാജകുമാരന്മാർ സന്തുഷ്‌ടരായി.

മന്ത്രി തന്റെ ആനപ്പുറത്തുകയറി രാജകൊട്ടാരത്തിലേക്കു യാത്രയായി.

Generated from archived content: unni_nov12.html Author: rajan_moothakunnamorg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleചപ്പാത്തിവേലു
Next articleകൃഷിക്കാരന്റെ ചോദ്യം
രാജൻ മൂത്തകുന്നം, വാഴേപറമ്പിൽ, കച്ചേരിപ്പടി, നോർത്ത്‌ പറവൂർ - 683 513 മൂത്തകുന്നത്ത്‌ വാഴേപറമ്പിൽ സുബ്രമണ്യന്റേയും പണിക്കശ്ശേരി ഭവാനിയുടെയും മൂത്തമകൻ. വിദ്യാഭ്യാസം മൂത്തകുന്നത്തും ചാലക്കുടിയിലും. റവന്യൂ ഡിപ്പാർട്ടുമെന്റിൽ നിന്ന്‌ തഹസിൽദാരായി റിട്ടയർ ചെയ്‌തു. ഓളങ്ങളിൽ പ്രശാന്തം (നോവൽ), ഉയരങ്ങളിൽ ആഴം (കഥകൾ), കാട്ടിലെ കഥകൾ (ബാലകഥകൾ) പ്രകാശം പരത്തുന്ന പൂക്കൾ (ബാലസാഹിത്യം) തുമ്പപ്പൂക്കൾ (ബാലനാടകങ്ങൾ) പാടുന്ന മയിൽ (ബാലകഥകൾ) ആമയുടെ അഹങ്കാരം (ബാലകഥകൾ) കുട്ടിപ്പട്ടാളം (ബാലകവിതകൾ) ഭൂമികുലുക്കവും കാട്ടുതീയും (വിവർത്തനം) തുടങ്ങിയവയാണ്‌ കൃതികൾ. യുവകലാസാഹിതി പറവൂർ താലൂക്ക്‌ കമ്മിറ്റി, ബാലസാഹിത്യസമിതി, കേരള സ്‌റ്റേറ്റ്‌ സർവ്വീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ചക്രവാളം ദ്വൈവാരികയുടെ പത്രാധിപരും വാർത്തകൾ ചുരുക്കത്തിൽ മാസികയുടെ സഹപത്രാധിപരുമാണ്‌. ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ആകാശവാണി നിലയങ്ങളിൽ നിന്നും കഥ, നാടകം, പ്രഭാഷണം തുടങ്ങിയവ പ്രക്ഷേപണം ചെയ്യാറുണ്ട്‌. ഭാര്യഃ ലീല. റിട്ട. വില്ലേജ്‌ ആഫീസർ. ഇപ്പോൾ പറവൂർ തൊഴിലാളി സഹകരണസംഘം പ്രസിഡന്റ്‌. മക്കൾഃ ലേന, അനിഷ്‌

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here