കുഞ്ഞിക്കുരുവിയെ തൊട്ടുണർത്താൻ
കുഞ്ഞിക്കൂടൊന്നിങ്ങു കൂട്ടീടുവാൻ
കുഞ്ഞോലത്തുമ്പത്തിടം തരുമോ
കുഞ്ഞിക്കുരുവിതന്നമ്മ ചൊല്ലി
കുഞ്ഞോലപെണ്ണോ തലയുമാട്ടി
കീഴെ തറപാകാൻ പഞ്ഞികളും
മേൽക്കൂരയ്‌ക്കായുളള ചുളളികളും
ദൂരെ കിഴക്കുനിന്നൊത്തുവന്ന്
അമ്മയാ തുമ്പത്ത് കൂടുകൂട്ടി
അമ്മയതിന്മേലടയുമായി
ചിങ്ങമാസത്തിലെ ഓണനാളിൽ
വെളളിനിലാവും താരകളും
പൊന്നൊളി വീശുമ്പോൾ കൂട്ടിന്നുളളിൽ
കുഞ്ഞിക്കുരുവി പിറന്നുവീണു
കുഞ്ഞോലപെണ്ണപ്പോൾ നൃത്തമാടി
Generated from archived content: nursery_july12.html Author: nandakumar_kayamkulam