സർട്ടിഫിക്കറ്റ്‌

ഫ്രാൻസിലെ പ്രസിദ്ധനായ സർ വാൾട്ടയർ വളരെ നർമ്മബോധമുളള ഒരാളായിരുന്നു. മരണശയ്യയിൽ കിടക്കുമ്പോഴും അദ്ദേഹം തന്റെ ഈ കഴിവ്‌ ഉപേക്ഷിച്ചില്ല.

മരണശയ്യയിൽ കിടക്കുമ്പോൾ അന്തി കൂദാശയ്‌ക്കു വന്ന പുരോഹിതനോട്‌ അദ്ദേഹം ചോദിച്ചു.

“ഫാദർ എവിടെനിന്നാണ്‌ വരുന്നത്‌?”

ഘനഗംഭീരനായി ഫാദർ മറുപടി പറഞ്ഞു. “ഞാൻ ലോകത്തിന്റെ രക്ഷിതാവായ ഈശോമിശിഹായുടെ ഭവനത്തിൽനിന്നാണ്‌ വരുന്നത്‌.”

“സർട്ടിഫിക്കറ്റ്‌ കൊണ്ടുവന്നിട്ടുണ്ടോ?”

പിന്നെ പറയാനില്ല, കടിച്ചു തിന്നാനുളള ദേഷ്യത്തോടെ വാൾട്ടയറെ നോക്കി പിറുപിറുത്തുകൊണ്ട്‌ പുരോഹിതൻ കൂദാശ നൽകാതെ സ്ഥലംവിട്ടു.

Generated from archived content: unnikatha_feb03_06.html Author: k_mukundan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here