പുതിയ യക്ഷി

 

 

 

 

 

 മുല്ലപ്പൂമണമൊഴുകുമാ മെത്തയിൽ,

പൂമണമേറ്റു ഞാൻ കിടന്നുറങ്ങി. 

ഇന്നലെ ഞാനൊരരളി മുറിച്ചതും 

സ്വപ്നമായി  വന്നെന്റെ മുന്നിൽ നിന്നു. 

മവിടൊരു സുന്ദരി പുഞ്ചിരി വിതറി-

യരളിപ്പൂ മാലകൾ ചൂടി നിന്നു.

“എവിടെയരളീ പൂമരങ്ങൾ, ചൊല്ലെ-

വിടെയാരക്ത പുഷ്പങ്ങൾ. 

പൂജയ്ക്ക് പൂനുള്ളാൻ വന്നതാണെ-

ചുവചുവാ ചെമക്കുന്ന പൂക്കൾ വേണം.”

സന്ധ്യയൊരുങ്ങുന്നു കുങ്കുമം വിതറുന്നു 

ചന്ദ്രക്കല ദൂരെ തെളിഞ്ഞു വന്നെ!

പാരിജാതപൂക്കൾ പൂത്ത പോലെ 

പാലപ്പൂമണവുമൊഴുകി വന്നു.

“ചെമ്പനിനീർ പോൽ ചെമന്നതാണോ?

ചെമ്പകചോട്ടിലെ യക്ഷിയാണോ?”

പൊട്ടിച്ചിരിച്ചവളൊന്നു ചൊല്ലി 

പാലൊഴുകും മരം മുറിച്ചതാരാ-

പാരിജാതപ്പൂവിൻ കാമുകനോ? 

“ഉറപ്പായെനിക്കിവളെക്ഷി തന്നെ 

പാലൊഴുകും മരം പാലയല്ലെ!”

അരളിപ്പൂവെന്തേ ചൂടുന്നൂ നീ,

പാലപ്പൂവല്ലെ നിനക്കു പ്രിയം.

പൂനുള്ളാനാര് പൂജാരി, നീ-

ചെമ്പകചോട്ടിലെ യക്ഷിയല്ലെ?

കണ്ണു തുറന്നപ്പോൾ മുന്നിലവൾ 

കണ്ണുമിഴിച്ചങ്ങിരിക്കയാണ്.

പാറിപറക്കുന്ന മുടിയിഴകൾ 

മിന്നിതിളങ്ങുന്ന കൺമണികൾ 

രക്തമൊഴുകുന്ന ദന്തങ്ങളും 

മിന്നിമറയുന്ന നിഴലുകളും 

ചാടിയെഴുന്നേറ്റൊരൊറ്റയടി 

ചെമ്പകചോട്ടിലെ യക്ഷി വീണു.!

നേരം പുലർന്നപ്പോളെഴുത്തു മാത്രം 

ഏട്ടന്റെ ഭ്രാന്തുമാറീട്ടു കാണാം.

മലയാറ്റൂരിനമ്പല യക്ഷി പോലെ 

പുക, ചുരുളായിമാറുവാനെനിക്കു വയ്യേ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകുക്കുട രോദനം
Next articleനിർവൃതി
1995 മാർച്ച് മാസം 27ന് തിരുവനന്തപുരം ജില്ലയിലെ വാഴമുട്ടം എന്ന പ്രദേശത്ത് ജനിച്ചു. 2015ൽ കേരളാ സർവ്വകലാശാലയുടെ കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എ. ഫിലോസഫിയിൽ ബിരുദം നേടി. കുട്ടിക്കാലം മുതൽ നിരവധി കഥകളും കവിതകളും എഴുതിയിരുന്നു. ഇന്ന് അവയെല്ലാം പുനസൃഷ്ടിച്ച് പ്രസിദ്ധീകരിക്കുന്നു.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here