മലയാള കഥയിലെ വൈദ്യൻ വിടവാങ്ങി .77 വയസ്സായിരുന്നു. സ്മരകാശിലകളിലൂടെ മലയാളിയുടെവായനാ മണ്ഡലത്തിൽ എ ക്കാലത്തേക്കും ഇടം നേടിയ പുനത്തിൽ നിരവധി നോവലുകളും കഥകളും എഴുതിയിട്ടുണ്ട്. സ്മാരകശിലകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഒന്നിലേറെ തവണ കേരള സാഹിത്യ അവർഡിനും അർഹനായി. ആധുനികതയുടെ തുടക്കം മലയാള ഗദ്യത്തിന് നൽകിയവരിൽ പ്രധാനി ആയിരുന്നു.കവിത നിറഞ്ഞ ഗദ്യത്തിൽ രചിച്ച കൃതികൾ ഏറെ വായിക്കപ്പെട്ടവയാണ്.
കോഴക്കോട് ടൗണ് ഹാളിലെ പൊതു ദർശനത്തിന് ശേഷം വൈകിട്ടു ആറു മണിയോടെ വടകര കാരക്കാട് ജുമാ മസ്ജിദിൽ ഖബറടക്കും.