കാളിയകാന്തൻ

ഉരഗമേ നീ അറിഞ്ഞില്ല…
ഉലകമാം ഉലകം ചുറ്റി …
ഉഗ്ര വിഷവുമായി നീ ചെന്നതു
ഉത്രയെന്ന അബലയുടരുകിലെന്ന്

നിശയുടെ കൂരിരുട്ടിൽ …
നിദ്രയുടെ യാമങ്ങളിൽ …
നിന്നിലൂടെ പരാസനനായവൾ
നികൃഷ്ടമാം കരങ്ങളാൽ …

പേടിച്ചരണ്ടു നീ തീണ്ടിനാൽ …
പിച്ചവെച്ചൊരു പൊന്നോമലിന്റമ്മയെ ..
പ്രാണപിടച്ചിലും കണ്ടുനിന്നൊരാ ..
പ്രാണനായവൾ പ്രണയിച്ചകാന്തനും

അറിഞ്ഞിരുന്നില്ല ആ അചഛനും
ആയുസ്സിൻ സമ്പാദ്യമത്രെയും പൊതിഞ്ഞ്
ആറ്റുനോറ്റവൾക്ക് തുണയായ് നൽകിയ ആറടി പൊക്കമുള്ള കാളിയനെ.

                       

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleകാഴ്ച്ചകൾ
Next articleപ്രണയം
1990 ൽ ആലപ്പുഴയിലെ മാവേലിക്കര താലൂക്കിൽ അബ്ദുൽ ലത്തീഫിന്റെയും റജൂലയുടെയും മൂത്ത മകനായ് ജനനം. ടി.എം വർഗീസ് െമമ്മോറിയൽ ഹൈ സ്കൂളിൽ നിന്നും പത്താം തരം പൂർത്തിയാക്കി. ഗവൺമെന്റ് ഹൈയർ സെക്കൻഡറി സ്കൂൾ ചുനകരയിൽ നിന്നും സെക്കൻഡറി പഠനം പൂർത്തിയാക്കി. സംസ്ഥാന സ്കൂൾ കലോൽസവ വേദിയിൽ 3 വർഷം തുടർച്ചയായി മാപ്പിളപ്പാട്ട് അറബി, ഉറുദു പദ്യപാരായണം, കവിതാരചന,ഉപന്യാസം എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചു. പിന്നീട് ഗവൺമെന്റ് പോളിടെക്നിക്ക് മണക്കാലയിൽ മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമയും നേടി. കോളേജ് ജീവതത്തിൽ ആർട്ട്സ് ക്ലബ്ബ് സെക്രട്ടറിയായും കോളേജ് ചെയർമാൻ ആയും സ്ഥാനം വഹിച്ചു. പത്തനംതിട്ട ജില്ല എസ്.എസ്.എഫ് ക്യാമ്പസ് സെക്രട്ടറി എന്ന സ്ഥാനവും വഹിച്ചു. ചൊക്ലിയിൽ നടന്ന സംസ്ഥാനസാഹിത്യോത്സവത്തിൽ കവിതാ രചനയിൽ ഒന്നാo സ്ഥാനം കരസ്ഥമാക്കി. 2009 ൽ ആർമിയിൽ ചേർന്നു ... യാത്രകളും പാട്ടുകളും സ്നേഹിച്ചു മഞ്ഞും മലയും പിന്നിട്ട വഴികൾ ഒരുപാടുണ്ട് ... ജീവിതത്തിന് നിറം പകരാൻ ജീവിത സഖിയായി കൂടെ കൂട്ടിയവൾ അൽഫിയ സഹോദരി: ആമിനാ തസ്നീം

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English