ചങ്ങമ്പുഴ കവിതകളിലെ സ്വത്വരാഹിത്യം 

സംഗീതത്തിന്റെ ഭാഷയും ഭാഷയുടെ
സംഗീതവും രണ്ടാണ്. സംഗീതത്തിന്റെ
ഭാഷ ഗാനമായ്തീരുമ്പോള്‍ ഭാഷയുടെ
സംഗീതം കവിതയായ് തീരുന്നു.
~ എസ്.ഗുപ്ത നായര്‍
സംഗീതത്തിന്റെ ഭാഷ ഗാനമായ്
തീര്‍ന്നതും ഭാഷയുടെ സംഗീതം
കവിതയായ് മാറിയതും
ചങ്ങമ്പുഴ കവിതകളിലൂടെയാണ്.
If cleopatra’s nose had been
shorter, the whole story of the
world would have been different.
ക്ലിയോപാട്രയുടെ മൂക്കിന് അല്പം
നീളം കുറഞ്ഞിരുന്നുവെങ്കില്‍ ലോക
ചരിത്ര ഗതിതന്നെ മറ്റൊന്നാകുമാ
യിരുന്നേനെ എന്ന് പറഞ്ഞത് ബ്ലസ്
പാസ്‌ക്കല്‍ ആണ്. സീസറെയും
മാര്‍ക്ക് ആന്റണിയെയും പ്രണയത്തി
ലകപ്പെടുത്തിയ, ജോര്‍ജ് ബെര്‍നാഡ്
ഷായും (‘സീസര്‍ ആന്റ് ക്ലിയോപാട്ര’
യില്‍ ക്ലിയോപാട്ര , പത്തുവയസുകാര
നായ തന്റെ സഹോദരന്‍ ടോളമിയില്‍
നിന്ന് അധികാരം തിരിച്ച് പിടിക്കാന്‍
സീസറെ പ്രണയിക്കുന്നു) വില്യം
ഷേക്ക് സ്പിയറും (‘ആന്റണി ആന്റ് ക്ലിയോപാട്ര’യില്‍, ക്ലിയോപാട്രയുടെ
അതുല്യസൗന്ദര്യത്തില്‍ ആകൃഷ്ടനായി ഔദ്യോഗിക ചുമതലകള്‍ പോലും
മറക്കുന്നു, മാര്‍ക്ക് ആന്റണി) വിത്യസ്ത ക്ലൈമാക്‌സുകളുള്ള നാടകങ്ങളെഴു
താന്‍ പ്രേരിപ്പിക്കപ്പെട്ട ആ സുന്ദരമേനി
യിലെ മൂക്ക് എപ്രകാരമായിരിക്കും ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ടാവുക എന്നറിയില്ല. പക്ഷേ , ഇടപ്പള്ളി എന്ന
സ്ഥലത്ത്രാഘവന്‍ പിള്ള എന്ന കവി ജനിച്ചിട്ടില്ലാ യിരുന്നുവെങ്കില്‍ ,
കറുത്തിരുണ്ട ആദരിദ്രന്‍ , കുബേര
പുത്രിയും സ്വര്‍ണ വര്‍ണ്ണമുള്ളവളു
മായിരുന്ന ‘ചന്ദ്രികക്ക് ‘ട്യൂഷനെടു
ക്കുകയും അവളെ പ്രണയിക്കുകയും വിവാഹം കഴിക്കാനാകാത്ത
തിനാല്‍ ആത്മഘാതിയാവുകയും ചെയ്തിട്ടില്ലായിരുന്നുവെങ്കില്‍ ,
ചങ്ങമ്പുഴ ‘രമണന്‍’ എഴുതിയിട്ടില്ലാ
യിരുന്നുവെങ്കില്‍ മലയാള കവിതാ
ചരിത്രം തന്നെ മറ്റൊന്നാകുമായി
രുന്നേനെ ! ദുര്‍മരണങ്ങള്‍ ദുരാരോ
പണങ്ങള്‍ക്കും നിമിത്തമാകാം എന്നതിനാലായിരിക്കാം , ഇടപ്പള്ളിയെ
കൊന്ന് കെട്ടിതൂക്കിയതാണെന്നും
ചിലരൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കടിഞ്ഞൂല്‍ പ്രണയം തകര്‍ന്നടിഞ്ഞ്
നിരാശയില്‍നിപതിച്ച് മറുനാടുകളില്‍ അലഞ്ഞിരുന്ന ഇടപ്പള്ളിയെ കിഡ്‌നാപ്പ്
ചെയ്ത്, ഒളിവില്‍ താമസിപ്പിച്ച്, മരണ
ഗന്ധം പേറുന്ന കവിതകളെഴുതിപ്പിച്ച്
അത് ആനുകാലികങ്ങളില്‍ വരുത്തി
ച്ചതിനുശേഷം (അവസാനത്തെ കവിത
യായ ‘മണിനാദ’ത്തില്‍ ഉടനീളം മരണ
ത്തിന്റെ നാദങ്ങളാണല്ലോ!) മരണയാ
ത്രയിലേക്ക് തയ്യാറെടുപ്പ് നടത്തുന്ന
തായി എഴുതിപ്പിച്ച ഡയറിക്കുറിപ്പു
കകളില്‍, തന്റെ ആത്മഹത്യയുടെ
പേരില്‍ നിരപരാതികളെ ശിക്ഷി
ക്കരുതേ എന്ന അപേക്ഷയും എഴുതി
പ്പിച്ചശേഷം തല്ലിക്കൊല്ലുക! എന്നിട്ട്,
മണവാളനാക്കി ചമയിച്ച് കഴുത്തി
ലൊരു പൂമാലയും ചാര്‍ത്തി കെട്ടി
തൂക്കുകയും ആത്മഹത്യക്ക് പ്രചോ
ദനമേകുന്ന പുസ്തകങ്ങളവിടെ ഉപേക്ഷിക്കുകയും ചെയ്ത് രക്ഷ
പ്പെടുക. ഇങ്ങിനെയൊക്കെ ആയിരി
ക്കണമല്ലോ സംഭവിച്ചിട്ടുണ്ടാവുക , കൊലപാതകമാണെങ്കില്‍? അതാ
യത് ഇടപ്പള്ളി കാലഘട്ടത്തിലെ
കാവ്യാത്മകമായ ഉത്തരാധുനിക
കൊലപാതകം!
ഇടപ്പള്ളിയുടെത് കൊലപാതകമാണെ
ന്നതിനു സാഹചര്യങ്ങള്‍ സാക്ഷിനില്‍
ക്കുന്നില്ല. എന്നാല്‍ കൊലപാതകമല്ല
എന്ന് ഉറപ്പിക്കാനും നമുക്ക് കഴിയില്ല. വില്ലന്മാര്‍ക്ക് വിവേകവും സഹൃദയത്വ
വും പാടില്ല എന്നുമില്ല. അറിവിലും അവബോധത്തിലും മറ്റു പതിനൊന്ന്  ശിക്ഷ്യരേക്കാള്‍ കേമാനായിരുന്നല്ലോ
യൂദാസ് സ്‌കറിയോത്ത. സങ്കീര്‍ണ്ണ
പ്രശ്‌നങ്ങളിലിടപെട്ട് യേശുവിനോട് വാദപ്രതിവാദങ്ങള്‍ നടത്തുകയും,
ലാസറിന്റെ സഹോദരിയായ മറിയം,
വിലപിടിച്ച നാറദീന്‍ തൈലം ഉപയോ
ഗിച്ച് യേശുവിന്റെ കാലുകള്‍ കഴുകിയ
പ്പോള്‍ ആ പണം പാവങ്ങള്‍ക്ക് കൊടു
ത്തുകൂടെയെന്ന് വിപ്ലവം പ്രസംഗിക്കു
കയും ചെയ്തിരുന്ന യൂദാസ് ആയിരു
ന്നല്ലോ ഭണ്ഢാരപ്പെട്ടിയില്‍നിന്ന് പണം
മോഷ്ടിച്ചിരുന്നതും ചില്ലറക്കാശിനു
വേണ്ടി ഒറ്റുകാരനായതും. രാമ, ലക്ഷ്
മണ സീതാചരിതത്തിലെ നൊട്ടോറി
യസ് വില്ലനായിരുന്ന രാവണന്‍,
ഗര്‍ഭിണിയായ സീത കാട്ടില്‍ ഉപേക്ഷി
ക്കപ്പെടാനും തമസാ നദീതീരത്തുവച്ച്
വാത്മീകി മഹര്‍ഷി കണ്ടുമുട്ടാനും അഗ്‌നി ശുദ്ധിവഴി സീതക്ക് തന്റെ നിരപരാതിത്വം തെളിയിക്കേണ്ടി വന്നതിനുമെല്ലാം കാര
ണക്കാരനായ രാവണന്‍ സംഗീതവുമായി
ബന്ധപ്പെട്ട ‘താമവേദ’ത്തില്‍ പാണ്ഢിത്യ മുണ്ടായിരുന്ന ആളായിരുന്നുവല്ലോ!
ബള്‍കീസ് രാജ്ഞിയുടെ സിംഹാസനം മുഴുവനായും പിഴുതുകൊണ്ടുവരന്‍
സുലൈമാന്‍ നബി (സോളമന്‍ രാജാവ് ) ജിന്നുകളോട് ആവശ്യപ്പെട്ടപ്പോള്‍ , കൂട്ട
ത്തിലെ മല്ലനായ ഒരു വില്ലന്‍ പറഞ്ഞത് ,’
അങ്ങ് അങ്ങയുടെ സദസ്സില്‍നിന്ന്
എഴുന്നേല്‍ക്കും മുമ്പ് ഞാനതങ്ങേക്ക്
കൊണ്ടു വരാം’ എന്നാണ്. അമാനുഷി
കമായ കഴിവുകളുള്ള ഈ പിശാചിന് ,
മനുഷ്യരെ പിഴപ്പിക്കാന്‍ ദൈവം നല്‍കിയ
വരംനോക്കുക : അവരില്‍ നിന്ന് സാധ്യ
മായവരെ നിന്റെ ശബ്ദം മുഖേന
( ഗാനവും സംഗീതോപകരണങ്ങളും)
നീ ഇളക്കിവിടുക.
ഇവിടെ വിഷയം ഇടപ്പള്ളിയുടെ മരണ
മല്ല. പക്ഷേ , വാവരുടെ പള്ളി ദര്‍ശനം
നടത്താതെ അയ്യപ്പ സ്വാമിയെമാത്രം കണ്ടുമടങ്ങുന്ന അയ്യപ്പഭക്തരുടെ വൃത സ്വീകാര്യതപോലെ , ‘രമണ’നില്ലാതെ
മലയാള കവിത ചരിതത്തെയും ഇടപ്പ
ള്ളിയില്ലാതെ ചങ്ങമ്പുഴയുടെ കാവ്യചരി
ത്രത്തെയും കുറിച്ചുള്ള വിചാരങ്ങള്‍ക്ക്
പോലും സാഹിതീയ സ്വീകാര്യതലഭിക്കി
ല്ലെന്നതിനാല്‍ ഇടപ്പള്ളിയും ഇടപ്പള്ളിയുടെ ആത്മഹത്യയും ചങ്ങമ്പുഴയുടെ സ്മരണ കളുമായി ബന്ധപ്പെട്ടതാണ്. ഇടപ്പള്ളി
മരിച്ച അതേവര്‍ഷം തന്നെ മരണമില്ലാ
ത്ത ‘രമണ’നെ സൃഷ്ടിച്ച ഒരു കവി
തീര്‍ത്ത രമണീയ കാലഘട്ടത്തിലേക്ക്
വരാംനമുക്ക്… കാവ്യ രഞ്ജിനിമാരുടെ
സംഘ മോഹന നര്‍ത്തനങ്ങള്‍ക്കിട
യ്ക്ക് കാലിടറി കാലയവനികക്ക് പിന്നി
ലേക്ക് പോയവരെയും ചിലങ്ക പൊട്ടി
നാദം നഷ്ടപ്പെട്ടവരെയും അനുസ്മ
രിക്കാം, നമുക്ക്…
എഴുതിയതൊക്കെ അനായാസം വിറ്റ
ഴിക്കപ്പെടുക , എഴുതപ്പെട്ടതൊക്കെ
ആര്‍ത്തിയോടെ വായിക്കപ്പെടുകയെന്ന
സിദ്ധിവൈഭവം കൊണ്ടായിരിക്കാം ,
ശത്രുപക്ഷത്തിന്റെ സജൈവ സാന്നിദ്ധ്യ
മുണ്ടായിരുന്നു മരണംവരെ, ചങ്ങമ്പുഴക്ക്.
കവിയെ അതിജയിക്കാന്‍ കഴിയാത്തവര്‍ കവിതയെയും കവിതയെ മറികടക്കാന്‍ കഴിയാത്തവര്‍ കവിയെയും മാറി മാറി വേട്ടയാടിയിരുന്നുവെങ്കിലും , കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയില്‍നിന്നും ഇ. വി കൃഷ്ണ പ്പിള്ളയില്‍നിന്നും ഒഴുകിയെത്തിയ
സ്‌നേഹ നദി , മഹാസാഗരത്തിന്റെ
പരിലാളനമായിട്ടായിരുന്നു ചങ്ങമ്പുഴ
കൃഷ്ണപിള്ളക്ക് അനുഭവപ്പെട്ടത്.
എം. കെ. സാനു , വിജയന്‍ മാഷ്
വീരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ കവിക്ക്
നിത്യസൗരഭ്യം പരത്തിക്കൊണ്ടിരിക്കു
ന്നവരാണ്. മനസ്വിനി, കാവ്യനര്‍ത്തകി, ആത്മരഹസ്യം , ആപൂമാല എന്നീ കാവ്യ മാലികയിലെ മുത്ത് മണികള്‍ അനുഗ്ര
ഹിക്കപ്പെട്ട ശബ്ദ മധുരിമകൊണ്ട് പാടിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നു ,
പ്രൊ. വി മധുസുദനന്‍ നായര്‍…
ഒരു ഒക്ടോബര്‍ പതിനൊന്നിനായിരുന്നു അനുഗ്രഹീതയായ പാറുക്കുട്ടിയമ്മ ചങ്ങ മ്പുഴയെന്ന കൃഷ്ണ’പ്പിള്ള’യെ സാഹിത്യ ലോകത്തിനു നൽകിയത്. കൈരളിക്ക്
കവിയെ നഷ്ടപ്പെട്ടത് 1948 ജൂണ്‍ 17നും. അതിനു മുന്‍പ് ഭാര്യ–ശ്രീദേവി -ക്ക്
ഭര്‍ത്താവിനെ ‘നഷ്ട’പ്പെട്ടിരുന്നു.
അതിനും മുന്‍പേ കുറെയേറെ സ്ത്രീ
കള്‍ക്ക് കാമുകനെയും… ഭര്‍ത്താവായി ജീവിക്കുന്നതിനേക്കാള്‍ നല്ലത് കാമുക
നായി മരിക്കുകയാണ് എന്ന് എം.എന്‍.
വിജയന്‍. ചങ്ങമ്പുഴയാകട്ടെ, കാമുകി
യെ വഞ്ചിച്ച് ഭര്‍ത്താവായി ജീവിച്ചു ;
ഭാര്യയെ വഞ്ചിച്ച് കാമുകനായി മരിച്ചു.
എഴുതപ്പെട്ടതോ പറയപ്പെട്ടതോ ആയ
വകളില്‍ നിന്ന് തലനാരിഴ വ്യതിചലിച്ച് ,
കവിയോടുള്ള അനുരാഗമത്രയും
നിലനിര്‍ത്തി കവിതകളിലെ പൊരു
ത്തക്കേടുകള്‍ തേടിയുള്ള ഒരന്യേഷ
ണത്തിന്റെ ആമുഖം മാത്രമാണീ
ലേഖനം. ചങ്ങമ്പുഴയുടേതല്ലാത്ത
ഒരുകാവ്യശകലവും ഇവിടെ ഉദ്ധരിക്ക
പ്പെടുന്നില്ല – കവിയുടെ ആരാധകര്‍
സവിനയം ക്ഷമിക്കുക…
വസന്തമെത്തിയ ഉദ്യാനത്തിലെ
നീലക്കു യിലായി , മീനമാസ സൂര്യന്റെ
തപമായി , തുലാവര്‍ഷത്തിലെ മേഘ
ഗര്ജ്ജനമായി കവിത മനസ്സുകളാ
കുന്നആരാമത്തിന്റെ രോമാഞ്ച
മായിനിലകൊള്ളുന്ന ചങ്ങമ്പുഴ
യെന്ന കവിയുടെ ജീവിതം,
ഒരുപകുതി പ്രജ്ഞയില്‍
കരിപൂശിയ വാവും
ഒരുപകുതി പ്രജ്ഞയില്‍
നിഴല്‍ പൂശിയ രാവും
ഇടചേര്‍ന്നെന്‍ ഹൃദയം
പുതു പുളകങ്ങള്‍ ചൂടി
ചുടു നെടുവീര്‍പ്പുകള്‍ക്കിട
യിലും കൂടി ! എന്ന
പോലെതന്നെയായിരുന്നു.
ഇഷ്ടവും അനിഷ്ടവും പ്രണയവും
വിരഹവും വിഷാദവും വിശേഷവും
രാഗവും രോഗവും മദ്യവും മദിരാ
ക്ഷിയും കൂട്ടിക്കലര്‍ത്തിപ്പാടിതിമി
ര്‍ത്തആ കാവ്യഗന്ധര്‍വനുവേണ്ടി
കാവ്യ നര്‍ത്തകിയും , മദാലസയെ
പോലെ, മതിമറന്നാടുകയായിരുന്നു:
ഒഴുകുമുടയാടയില്‍ ഒളിയലകള്‍
ചിന്നി
അഴകൊരുടലാര്‍ന്ന പോലങ്ങനെ
മിന്നി
മതിമോഹന ശുഭനര്‍ത്തന
മാടുന്നയി
മഹിതേമമ മുന്നില്‍ നിന്നു നീ
മലയാള കവിതേ !
പ്രണയംതന്നെയായിരുന്നു പ്രചോദന
മെങ്കിലും, കാലികളുടെ കൂടെ പാടത്ത് പണിയെടുക്കുന്ന ‘ഗുരുനാഥ’നെ ആദ
രിക്കുന്ന കര്‍ഷക പ്രേമവും കുടിയാന്‍
വാഴ നടാനുപയോഗിക്കുന്ന കൈക്കോട്ട്
ക്രൂരനായ ജന്മിക്ക് നേരെ ഓങ്ങാന്‍
പ്രേരിപ്പിക്കുന്ന കുടിയാൻ സ്‌നേഹവും മതത്തിന്റെ പേരില്‍ മത്സരിക്കാതെ വിജയത്തിലേക്ക് കുതിക്കാനുള്ള
ആഹ്വാനവും സമ്പന്ന ലോകത്ത്
ജനം പട്ടിണികിടക്കേണ്ടിവരുന്നതിലെ
വ്യഥയും സാഹിതീയ ശത്രുക്കളെ എഴുതിതോല്‍പ്പിക്കാനുള്ള പദ
സമ്പന്നതയും ഒരുപോലെ മേളിക്കു
ന്നതായിരുന്നു ആ കാവ്യ ഗംഗ :
സത്യ , മിപ്രേമപ്രതിഷ്ഠയ്ക്കുവേണ്ടി ,
യെന്‍ഹൃത്തില്‍ തുളുമ്പും ചുടുനിണം
കൂടിയും, വേണെങ്കി, ലക്ഷണമര്‍പ്പണം
ചെയ്യു , മെന്‍പ്രാണാധിനാഥന്റെ
പാദപത്മത്തില്‍ ഞാന്‍.
നുകവും തോളതേതന്തി ക്കാളക്ക്
പിന്‍പേ പോകുംസുകൃതസ്വരൂപമേ
നിന്നെ ഞാന്‍ നമിക്കുന്നു.
പൊരിവെയിലിലീ നിന്റെ യുഗ്രമാം
തപസ്സല്ലേനിറയെ കതിര്‍ക്കുല
ചൂടിപ്പൂ നെല്‍പ്പാടത്തെ
ഇതിനൊക്കെ പ്രതികാരം
ചെയ്യാതിരിക്കുമോ
പതിതരെ നിങ്ങള്‍തന്‍
പിന്മുറക്കാര്‍ ?
_
ജനതതന്‍ സമരത്തില്‍ ,
സമതതന്‍ സദനത്തില്‍
ജയലക്ഷ്മി നമ്മെയും
കാത്തുനില്‍ക്കെ ;
മതമരത്തണല്‍ പണ്ടിപ്പഴി
പറഞ്ഞന്യോന്യം
മണലെറിഞ്ഞെന്തേ
നാം മത്സരിപ്പൂ ?
അണിയുവിന്‍ കവചങ്ങള്‍
കളയുവിന്‍ കലഹങ്ങ –
ലണിയിട്ടിട്ടണയുവിന്‍
സമരഭൂവില്‍.
_
മതിയാക്കു മതവൈര ,
മിരുള്‍നീക്കി സ്വാതന്ത്ര്യദ്യുതി പൊഴിച്ചുയരാറായുദയ സൂര്യന്‍
_
ഉണ്ട് സമ്പത്ത് ലോകത്തി ,
നെന്നാലെന്റെ നാടിന്
പട്ടിണി മാത്രം !
_
ഇന്നോളം കാല്‍ച്ചോടൊന്നു പിഴഴ്ക്കാതാടിപ്പോന്നൊ
രെന്നോമല്‍ക്കവിതേ , നിന്‍
കാല്‍കളിടറുന്നോ എന്തിന് ?
കലാബോധം തീണ്ടാത്തകലാ
പ്രിയര്‍നിന്‍ താണ്ഢവത്തിന്‍
നേര്‍ക്കു നീരസം ഭാവിച്ചിട്ടോ ?
അതിലത്ഭുതമില്ല , രാജഹംസ
ത്തിന്‍ ലീലാസദനത്തിലെ ,
സ്സധാസാന്ദ്ര മാനസത്തിലെ ,
ഹേമ പങ്കജ മാദ്ധ്വീ
മാധുരി മാനിക്കുമോ
ചേര്‍മണ്ണില്‍ ജജളൂകങ്ങള്‍
ചികയും പാഴ്‌കൊറ്റികള്‍ ?
തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവ
കാരികളും സമൂഹ നന്മക്കുത
കുന്ന കവിതകളെഴുതുന്നവരു
മെന്ന് അഹങ്കരിച്ചിരുന്നവരു
മായ ഇതര കവികളോട് ,
അഴലുന്നതഖിലവും ഭീരുത്വമാണെങ്കില്‍അലറുന്ന
തൊക്കെയും ധൈര്യമാണോ ?
എന്നൊക്കെ ചോദിക്കുന്നുണ്ട്.
ചിരിപ്പിക്കും ഞാന്‍ ,തേങ്ങിക്ക
രയിയ്ക്കയും ചെയ്യും എന്ന്പ
റഞ്ഞതുപോലെതന്നെ സ്വത്വ രഹിതമായിരുന്നുആ കവിതയും
ജീവിതമഖിലവും.
കപട ലോകത്തിലാത്മാര്‍
ത്ഥമായൊരുഹൃദമുണ്ടായ
താണെന്‍ പരാജയം
എന്ന് (1934)നിരാശപ്പെട്ട കവി ,
1946 – ആയപ്പോഴേക്കും ,
കപടം നടിച്ചിടാന്‍ കഴിയുമി
ന്നെനിക്കുണ്ടൊരല്‍പം ജയം
എന്ന് തിരുത്തിപറഞ്ഞു!
പാടി ,പാടില്ല നമ്മെ നമ്മള്‍പാടെ
മറന്നൊന്നും ചെയ്തുകൂടാ
എന്ന് രമണനെ കൊണ്ട് ചന്ദ്രി
കയെ ഉപദേശിപ്പിക്കുന്ന കവി
സ്വജീവിതത്തിലും കാവ്യ ര
ചനയിലും ചെയ്തിട്ടുള്ളതിലേ
റെയും പാടേ മറന്നുകൊണ്ടു
ള്ളതായിരുന്നു.
സമ്മതിക്കുന്നു ഞാനിന്നെന്‍
പരാജയംസൗമ്യമായെന്നെ നീ
വിട്ടയക്കൂ
സ്വപ്നക്ഷതങ്ങള്‍ തന്‍ തോളില്‍
പിടിച്ചു ഞാന്‍തപ്പിത്തടഞ്ഞ്
തിരിച്ചുപോകാംഎന്ന് വിധിക്ക്
മുമ്പില്‍ കീഴടങ്ങുന്ന കവി ,
എന്ത് വന്നാലുമെനിക്കാസ്വദിക്കണം
മുന്തിരിച്ചാറു പോലുെളളാരീ ജീവിതം
എന്ന് ആഗ്രഹിക്കുകയും,ജീവിതം
തരാന്‍ മടിക്കുന്നതൊക്കെയും
ജീവിച്ച് ജീവിതത്തോട് ഞാന്‍
വാങ്ങിടുംഎന്ന് വിധിയെ വെല്ലു
വിളിക്കുകയും ചെയ്യുന്നു !
ഓര്‍ക്കുമ്പോഴേക്കും പുളകമുണ്ടാ
ക്കുന്നപൂക്കാലമെന്ന് വിളിക്കിലോ
നിന്നെ ഞാന്‍ ,എന്ന് പ്രിയതമയെ വിശേഷിപ്പികുകയും ,
പ്രേമമരന്ദം മരിച്ചോരു ജീവിത
ത്തൂമലരില്‍ തെല്ലുമാശയില്ലെങ്കിലും
മോഹനേ , നീയെനിക്കോരോ
ദിനത്തിലുംസ്‌നേഹ സന്ദേശ
മയക്കണമോമനേ
എന്ന് വിലപിച്ച് പ്രണയിനിയുടെ
പ്രേമ സന്ദേശം കാത്തിരിക്കു
കയും ചെയ്യുന്ന കവി, അതിന്മു
ന്‍പ് , പൂക്കാരി പെണ്‍കുട്ടിയുടെ
പ്രണയദാരിദ്ര്യത്തെ നിസ്സഹായത
പറഞ്ഞ്ത മസ്‌കരിക്കുന്നുമുണ്ട് :
ഇല്ലല്ലോ നിനക്കേകുവാനൊരു
ചില്ലിക്കാശുമെന്‍ കൈവശം !
ഓമനേ , മാപ്പിരന്നീടുന്നു ഞാനാ
മലര്‍മാര്‍ല്യം വാങ്ങിയാല്‍
എന്തുനല്‍കേണ്ടു പിന്നെ ഞാ, നെന്റെസന്തോഷത്തിന്റെ
മുദ്രയായ് ?
മായാത്തകാന്തി വീശും
മംഗളകിരണമേ, നീയൊരു
നിഴലാണെന്നാരു ചൊല്ലി?
അല്ലില്ല വെളിച്ചമേ,
നിന്നെഞാനറിഞ്ഞതില്ലല്ലലില്‍
മൂടിനില്‍ക്കുമാനന്ദമേ! എന്നും
‘വെള്ളത്താമരപോല്‍ വിശുദ്ധി
വഴിയും സ്ത്രീചിത്തമേ’എന്നു
മൊക്കെ പുകഴ്ത്തുക
മാത്രമല്ല , ‘രോമാഞ്ചമിളകും
നിന്‍ഹേമാംഗകങ്ങ
ള്‍തോറുംമാമകകരപുടം
വിഹരിക്കവെ ;
പുഞ്ചിരിപൊടിഞ്ഞ
നിന്‍ ചെഞ്ചൊടിത്ത
ളിരിലെന്‍
ചുംബനമിടയ്ക്കിടയ്ക്ക
മര്‍ന്നീടവെ ;
നാമിരുവരുമൊരു
നീലശിലാതല
ത്തില്‍ നാകനിര്‍വൃതി
നേടിപ്പരിലസിക്കുകയും
ചെയ്ത് അവസാനം,
‘നാരികള്‍ ,നാരികള്‍
വിശ്വവിപത്തിന്റെനാരായ
വേരുകള്‍ നാരകീയാഗ്‌നികള്‍’
എന്ന്ശ പിക്കുകയും ചെയ്യുന്നു.
ഒരു വര്‍ണ്ണമാകിലും
കുയിലുമക്കാനു-
മൊരുമിച്ചു ശബ്ദിച്ചാല്‍
ആരുനേടും ,
…….
ചെളിയിലെക്കീടമേ
ലജ്ജയില്ലേചിത്ര
ശലഭത്തെ നോക്കി
പ്പഴിപറയാന്‍
എന്നൊക്കെ സമകാലിക
കവികളെ വെല്ലുവിളിക്കുകയും ,
ഒഴുകുമുടയാടയിലൊളി
യലകള്‍ ചിന്നി
അഴകൊരുടാലാര്‍ന്ന
പോലങ്ങനെ മിന്നി
മതിമോഹന ശുഭനര്‍ത്തന
മാടുന്നയിമഹിതേ മമമുന്നില്‍
നിന്നു നീ മലയാള കവിതേ
എന്നും ,ഏതു നൃത്തം നടത്തുക
യാണോസുന്ദരികളേ നിങ്ങളെന്‍
മുന്നില്‍എന്നുമൊക്കെ
ആത്മഹര്‍ഷംകൊള്ളുകയും
ചെയ്ത കവി , ‘മര്‍മ്മരം മേളിച്ച
മാമാരക്കാവില്‍ ഞാന്‍ മന്ദാനില
നേറ്റിരിക്കുന്ന വേളയില്‍
നിത്യമെന്‍ കാതില്‍ അമൃതം
വര്‍ഷംചെയ്തസത്യസംഗീതം
സമസ്തവും ശൂന്യമായ് ‘
എന്ന് പരിതപിക്കുന്നു !
വിത്തനാഥന്റെ ‘ബേബി’ക്ക് പാലും
നിര്‍ധന ‘ച്ചെറുക്ക’ന്നുമിനീരും ,
ഈശ്വരേചഛയ, ല്ലാകി , ലമ്മട്ടു
ള്ളീശ്വരനെ ച്ചവിട്ടുക നമ്മള്‍ ,
അറിയുവിന്‍ മത മണ്ഡലമിതുവരെ
സൃഷ്ടിച്ചോരഖില ദൈവങ്ങളും
ചത്തു പോയി , മരിച്ചു ദൈവങ്ങള്‍ ~
മതിയിനി യുഴിച്ചിലുംമണിയടിയും
വിടരില്ല , മിഴികള്‍ വീണ്ടും
പള്ളിയില്‍ ദൈവമില്ലില്ലമ്പലത്തിലും
കള്ളങ്ങള്‍ നിങ്ങള്‍ക്കു കണ്ണുകെട്ടി
എന്നൊക്കെ ദൈവ നിന്ദ നടത്തു
കയും ചെയ്ത കവി പിന്നീട് ,
ഉണ്ടെമില്ലെന്നുമായ് നിങ്ങള്‍
പോരടിപ്പതു കണ്ടൊളിച്ചിരിക്കുമാ
മായാവിയോന്നുണ്ടല്ലോ ?
എന്താണസ്സരസന്റെ പേര്‍?
അതേ ! ദൈവം ദൈവമെ
മെന്തൊരത്ഭുമെന്നെ
യന്വേഷിച്ചിങ്ങോട്ടെത്തും
എന്ന് സമ്മതിക്കുകയും അവസാനം ,
‘പ്രേതലോകം എന്നൊന്നുണ്ട്. ഞാന്‍
അങ്ങനെ ദൃഢമായി വിശ്വസിക്കുന്നു.
മനസ്സ് –കര്‍മ്മം –വാക്ക് ഇവ മൂന്നിലും വിശുദ്ധിയുള്ളവര്‍ക്കേ മുക്തിയുള്ളൂ
എന്ന് വേദങ്ങള്‍ ഘോഷിക്കുന്നു…
എല്ലാം ഞാന്‍ വെറുത്തു തുടങ്ങി…
മരണമെന്ന് കേള്‍ക്കുമ്പോളെനിക്ക്
വല്ലാത്ത പേടി. ഈശ്വരന്‍ എന്നെ ശിക്ഷിക്കാതിരിക്കില്ല..’എന്നൊക്കെ
വേദനിച്ച് പശ്ചാത്തപിക്കുകയും
ചെയ്യുന്നു !
സര്‍വ്വശക്തനാമെന്റെ
സന്നിധാനത്തില്‍ കാണാം
സര്‍വവും ഭദ്രം , ശാന്തം
നിശ്ശബ്ദം , സുരക്ഷിതം !
_____________________________________
മനസ്വിനിയേത് ? സങ്കല്‍പ്പകാന്തിയാര്?
______________________________________
വായനക്കാരനെ ആനന്ദിപ്പിക്കുന്ന
തിനേക്കാള്‍ അതിശയിപ്പിക്കുകയും
അമ്പരപ്പിക്കുകയും പ്രതിസന്ധിയില
കപ്പെടുത്തുകയും ചെയ്യുന്ന ‘മനസ്വിനി’
എന്ന കവിത , രോഗശയ്യയില്‍ഭാര്യ
യുടെ അതിരില്ലാത്ത സ്‌നേഹ പരി
ചരണം മനസ്സിനെ മഥിച്ചതിന്റെ
ഫലമാണെന്ന് ഡോ. എസ്.കെ
നായര്‍ക്കുള്ള മറുപടിക്കത്തിലൂടെ
കവി പറയുന്നുണ്ടെങ്കിലും, സാഹിത്യ
ലോകം അങ്ങിനെ വിശ്വസിക്കുന്നു
ണ്ടെങ്കിലും , പൂര്‍വ്വ കാമുകിയെ
കണ്ടുമുട്ടിയതോ ദയനീയാവസ്ഥ
കേട്ടറിഞ്ഞതോ ആകാം യഥാര്‍ത്ഥ കാരണമെന്നല്ലേ ‘മനസ്വിനി’യില്‍
നിന്ന്തന്നെ മനസ്സിലാക്കേണ്ടത് ?
മഞ്ഞത്തെച്ചിപൂങ്കുല പോലെ മഞ്ജിമ
വിടരും പുലര്‍കാലേനിന്നൂ ലളിതേ നീ
എന്‍ മുന്നില്‍ നിര്‍വൃതി തന്‍ പൊന്‍
കതിര്‍ പോലെ സത്വഗുണശ്രീ
ചെന്താമാരമലര്‍ സസ്മിതമഴകില്‍
വിടര്‍ത്തിയ പോല്‍
ചടുലോല്‍ പല ദള യുഗളം ചൂടി
ചന്ദ്രിക പെയ്തൂ നിന്‍ വദനം
എന്നൊക്കെ സ്ത്രീ ഹൃദയത്തി
ലേക്ക് അനുരാഗത്തിന്റെ തേന്‍മാരി
പെയ്യിച്ചുകൊണ്ട് ,
‘ഒറ്റപ്പത്തിയോടായിരമുടലുകള്‍ ചുറ്റുപിണഞ്ഞൊരു മണിനാഗ’ത്തെ
പോലെ , ‘പനനീര്‍ പൂവേറിയ തലമുടി
പാറി വിലസു’ന്നുവെന്നുമൊക്കെ
ഭാര്യയെ പ്രകീര്‍ത്തിക്കാന്‍ മാത്രം
എന്താണവിടെ സംഭവിച്ചത് ? അതി
നുമാത്രം ശുഭകരമായിരുന്നില്ലല്ലോ
ആ ദാമ്പത്യവും ( ‘കവിയോടോപ്പമു
ള്ള ജീവിതത്തില്‍നിന്ന് എനിക്കൊരു സമാധാനവും കിട്ടിയിട്ടില്ല. വലിയ
കവിയുടെ ഭാര്യ എന്ന പേരും പ്രശസ്
തിയും കിട്ടിയെന്ന് മാത്രം. വല്ല കൂലി പ്പണിക്കാരനോ വിറകുവെട്ടുകാരനോ
ഒക്കെ ആയിരുന്നെങ്കിലും മതിയായി
രുന്നു’-  (ശ്രീദേവി ചങ്ങമ്പുഴ , കവി
മരിച്ച് അരനൂറ്റാണ്ടിന് ശേഷം)
പല പല രമണികള്‍ വന്നു , വന്നവര്‍ പണമെന്നോതി നടുങ്ങീ ഞാന്‍
പല പല കമനികള്‍ വന്നൂ , വന്നവര്‍
പദവികള്‍ വാഴ്ത്തി നടുങ്ങീ ഞാന്‍
കിന്നര കന്യകപോലെ ചിരിച്ചെന്‍
മുന്നില്‍ വിളങ്ങിയ നീ മാത്രം
എന്നോടരുളി : യെനിക്കവിടുത്തെ പോന്നോടക്കുഴല്‍ മതിയല്ലോ !
നിന്നുടെ പുല്ലാങ്കുഴലിതെനിക്കൊരു പോന്നോടക്കുഴലാണല്ലോ !
പണം ആവശ്യപ്പെട്ടോ പദവികള്‍ വാഴ്ത്തിക്കൊണ്ടോ കവിയെ
സമീപിച്ചിരുന്ന തരുണികളുമായി
സ്വന്തംഭാര്യയെ തുലനം ചെയ്യുന്ന
തിലെത്രമാത്രം ഔചിത്യമുണ്ട് ?
കവിയുടെ പുല്ലാങ്കുഴല്‍ തനിക്ക്
പൊന്നോടക്കുഴലാണെന്ന് ഭാര്യ
പറയാനുള്ള സാധ്യതയും ഇല്ല.
കാരണം , അതിനുമാത്രമുള്ള
കവിത താല്‍പര്യമോ കവിയെന്ന
നിലയില്‍ ഭര്‍ത്താവിനോട് ഒട്ടും
ആരാധനയോ ശ്രീദേവിയെന്ന
പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലല്ലോ!
( ‘അദ്ദേഹത്തിന്റെ കവിതയൊന്നും
ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ, എല്ലാം
എന്നെ ചൊല്ലിക്കേള്‍പ്പിച്ചിരിന്നു.
കവിത വായിക്കുന്നത് ഇഷ്ടമായിരു
ന്നില്ല’ ) ദാമ്പത്യ ജീവിതത്തിന്റെ നില
നില്‍പ്പ് ഓര്‍ത്ത്, ചില സാഹിത്യകാ
രന്മാരുടെ സൃഷ്ടികള്‍ വായിക്കാനും കേള്‍ക്കാനും നല്ല അഭിപ്രായങ്ങള്‍
പറയാനും അവരുടെ ഭാര്യമാര്‍ നിര്‍ബന്ധിതമാകുന്നത് പോലെ,
കവിയുടെ ആലാപനവും ശ്രീദേവി
കേട്ടിരുന്നു എന്ന് വിവക്ഷ ! ഇനി ,
പുല്ലാങ്കുഴല്‍ തനിക്ക് പൊന്നോട
ക്കുഴലാണെന്ന് ഭാര്യ പറയുന്നത്
കേട്ട് പുളകിതഗാത്രനാകുന്ന
കവി പറയുന്നത് നോക്കുക :
പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ് .
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ , മമ നാഥേ !
നീയോ നിഹതേ ,നീയോ ?
നിത്യം നീറുകയാണീ മമഹൃദയം.
രോഗസമയത്ത് , ഭാര്യയുടെ
കളങ്കമില്ലാത്ത സ്‌നേഹം ബോധ്യ
പ്പെട്ടു എന്ന് പറയുകയും നന്ദി
സൂചകമായി ‘മനസ്വിനി’ എഴുതു
കയും ചെയ്ത കവി , ഭാര്യയുടെ
കൂടെതന്നെ തുടര്‍ന്നും ജീവിക്കുന്ന
കവി പിന്നെയുമെന്തിനാണ് / ആര്‍ക്കുവേണ്ടിയാണ് സ്വഹൃദ
യത്തെ നീറ്റുന്നത് ?
‘പ്രതിഷേധസ്വരമറിയാതെഴുമ-
പ്രതിമഗുണാര്‍ദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിന്‍കരളില്‍ ?’
കവിയായ ഭര്‍ത്താവ് തന്നെയാ
യിരുന്നു ശ്രീദേവിയുടെ സ്വീയ വിഷാദമെന്നിരിക്കെ, കവിമാത്രം
വിചാരിച്ചാല്‍ തീര്‍ക്കാവുന്നതാ
യിരുന്നു ആ വിഷാദമെന്നിരിക്കെ
അങ്ങിനെയൊരു വേവലാതിയെ
ന്തിന് ?
‘ചടുലോല്‍പല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിന്‍വദനം!
വിലസീ, വിമലേ ചെറിയൊരു
പനിനീ-രലര്‍ ചൂടിയ നിന്‍
ചികുരഭരം !’
എന്ന വരികളും
കോമളരൂപിണി, ശാലിനി,
നീയൊരുകോലം കെട്ടിയമട്ടായി ,
കൊടിയവസൂരിയിലുഗ്രവിരൂപത
കോമരമാടീ നിന്നുടലില്‍
രംഗം മാറി കാലം പോയി
ഭംഗം വന്നൂ ഭാഗ്യത്തില്‍
എന്നത് സത്യമാണെങ്കിലും ,
അതിനുത്തരവാദി ശ്രീദേവി
യല്ലെന്നിരിക്കെ ,
‘ജാതകദോഷം വന്നെന്തിന്നെന്‍
ജായാ പദവി വരിച്ചൂ നീ’
എന്ന് നിര്‍ദ്ദയം , നിഷ്‌കരുണം ചോദിക്കുന്നതെന്തിന് ??
‘വേദന , വേദന ലഹരിപിടിക്കും
വേദന ഞാനതില്‍ മുഴുകട്ടെ !
മുഴുകട്ടേ , മമ ജീവനില്‍ നിന്നൊരു
മുരളീ മൃതുരവമൊഴുകട്ടേ’
എന്ന് പറഞ്ഞ് കവിത അവസാനിപ്പിക്കുന്നതെന്തിനാണ് ?
(വിവാഹിതയാകുമ്പോള്‍ പതിനേഴ്
വയസ്സായിരുന്ന ശ്രീദേവിയുടെ
ഇരുപത്തി അഞ്ചാം വയസ്സിലാണ്
കവി മരിക്കുന്നത്. പിന്നീട്
എഴുപത്തിഒന്‍പതാമത്തെ
വയസ്സില്‍ മരിക്കുന്നത്
വരെയുള്ള വൈധവ്യം.
അതിനിടയില്‍ ദു:ഖങ്ങളും
ദുരന്തങ്ങളും ദുര്‍മരണങ്ങളും…)
‘കോമളരൂപിണി, ശാലിനി,
നീയൊരുകോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികള്‍
കൊഴിഞ്ഞൂ മുഖമതി വികൃത
കലാവൃതമായ്,പൊന്നൊളിപോയീ
കാളിമയായി; നിന്നുടല്‍ വെറുമൊരു
തൊണ്ടായീ. കാണാന്‍ കഴിയാ-
കണ്ണുകള്‍ പോയീ; കാതുകള്‍
പോയീ കേള്‍ക്കാനും !’
ഈവരികളിലൂടെ, കവിയായിരുന്നില്ല, തരുണിയായിരുന്ന ഭാര്യയായിരുന്നു
രോഗിണിയെന്ന് വായിച്ചെടുക്കുകയോ അല്ലെങ്കില്‍, ഒ.എന്‍.വി കുറുപ്പിന്റെ, ‘കുഞ്ഞേടത്തി’ യിലെ അജ്ഞാതനെ
പോലെ, ഒരു ‘അജ്ഞാത’ ഉണ്ടെന്ന് തിരിച്ചറിയപ്പെടുകയോ അല്ലാതെ
വായനക്കാരന് തരമില്ല !
നിന്‍കവി, ളമലേ ,നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയില്‍ ?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു മിടവപ്പാതിപ്പാതിരയില്‍ ശാരദ രജനിയിലെന്നതുപോല്‍ ,നീ ,
ശാലിനി നിദ്രയിലമരുമ്പോള്‍.
കാട്ടാളന്‍ കണയെയ്‌തൊരു
പൈങ്കിളി കാതരമായിപ്പിടയു
മ്പോല്‍ ,
പിടയാറില്ലേ നിന്‍ഹിത ചേതന
പിടികിട്ടാത്തൊരു വേദനയില്‍ ?
..     …   …
നിന്‍ കഥ ഓര്‍ത്തോര്‍ത്തെന്‍
കരളുരുകി
സങ്കല്പത്തില്‍ വിലയിക്കേ ,
ഏതോ നിര്‍വൃതിയിക്കിളി കൂട്ടി
ചേതനയണിവൂ പുളകങ്ങള്‍ !
എന്നീ ‘മനസ്വിനി’യിലെ വരികളും
‘കോമാള രൂപിണി, ‘ശാലിനി ‘ ,
‘ശാലിനി നിദ്രയിലമരുമ്പോള്‍ ‘
എന്നീ പ്രയോഗങ്ങളും ഭാര്യയെ
കുറിച്ചല്ല മറിച്ച് , കവിയുടെ യഥാ
ര്‍ത്ഥകാമുകിയും ‘സങ്കല്‍പ്പകാന്തി’
യില്‍ ‘പ്രേമ വിശാലം’ എന്ന്
സംബോധന ചെയ്യപ്പെട്ട എറണാ
കുളം മഹാരാജാസ് കോളേജിലെ
വിദ്യാര്‍ഥിനിയും പിന്നീട് തഹസീല്‍
ദാരായി ജോലി ചെത് അവിവാഹി
തയായി കഴിഞ്ഞിരുന്നതുമായ
സ്ത്രീയെ കുറിച്ച് തന്നെ !
‘ഹൃദയമുള്ള സര്‍പ്പം ‘ എന്ന
കവിതയിലും ഒരു മനസ്വിനി
പ്രയോഗം നടത്തുന്നുണ്ട് കവി :
‘സര്‍പ്പമാകാം ഞാന്‍ ,വിഷം
വമിയ്ക്കാ , മൃഗദര്‍പ്പണ
വുമുണ്ടാമെനിയ്ക്കു ,
പക്ഷേ അത്രയ്ക്കു മാത്രം
മനസ്വിനിയാണ്  നീ
കൊത്തുകയില്ല ഞാന്‍
നിന്നെ മാത്രം !’
തിലോത്തമ , ഹേമന്ത ചന്ദ്രിക ,
മോഹിനി , ശാലിനി , ദേവയാനി ,
വല്‍സല പോലുള്ള പേരുകള്‍
കവിതയ്ക്ക് നല്‍കുകയും
പ്രസ്തുത നാമധാരികളുടെ
ഉറക്കംകെടുത്തി പ്രണയത്തില
കപ്പെടുത്തി കീഴ്‌പ്പെടുത്തുകയു
മായിരുന്നപ്പോള്‍ , ഇതില്‍ പറയ
പ്പെടുന്ന മനസ്വിനിയെ ‘കൊത്താ’
നല്ല വളര്‍ത്താനാണ് കവി നിശ്ചയി
ച്ചിരുന്നത് എന്നര്‍ത്ഥം ! ഇന്നത്തെ
കാലത്ത് സിനിമ , സീരിയലിലോ
അവസരംകിട്ടുന്നതുപോലെയോ
അതിനപ്പുറമോ ആയിരിക്കാം ,
അന്നത്തെ കാലത്തെ പെണ്‍
കുട്ടികള്‍ക്ക് , തന്റെപേരില്‍ എഴുത
പ്പെട്ടതോതന്റെപേര് പരാമര്‍ശിക്ക
പ്പെ ടുന്നതോആയ ഒരു കവിത.
സ്‌ത്രൈണനാമത്തിലുള്ള ശീര്‍ഷക
ങ്ങളോടെ കവിതകളെഴുതി
ക്കൊണ്ട് ഒരു വെടിക്ക് ഒരുപാട്പ
ക്ഷികളെ വെടിവെച്ച് വീഴ്ത്തിയിട്ടുള്ള
കവിയുടെ വെടിയേറ്റ് വീണ ഇരട്ട
പക്ഷികളിലെ ഒരു പക്ഷി മാത്രമാണ്
 ‘മനസ്വിനി’ യിലെ ശ്രീദേവി എന്ന
(ഹത)ഭാര്യ.  ‘എന്‍ ജീവിതത്തിലേക്ക് ‘ ആരുമറിയാതെ നടന്നു വരുന്നവള്‍’
എന്നാണ് ആത്മാവിന്റെ നേരും
നിറവും കലര്‍ത്തിയെഴുതിയ
‘സങ്കല്‍പ്പകാന്തി’യിലൂടെ കവിക്ക്
വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടാ
യിരുന്ന ആ സ്ത്രീസ്വാഗതം ചെയ്യ
പ്പെടുകയുംസംബോധന ചെയ്യ
പ്പെടുകയും ചെയ്യുന്നത് :
‘പേര്‍ത്തുമെന്‍ ചിത്തം
തുളുമ്പിടുമാറതാകേള്‍പ്പു നിന്‍
നേരിയ കാല്‍ചിലമ്പൊച്ചകള്‍
… .. ….. …
ഒന്നുമില്ലെങ്കിലു
മേകുവനുണ്ടെനിയ്
ക്കെന്നെ നിനക്കെന്‍
വിന്നീതോപഹാരമായ്
മജ്ജീവിതത്തിലെ സര്‍വ
രഹസ്യവു മുജ്ജ്വലത്തായ
മല്‍ സ്വപ്ന സാമ്രാജ്യവും’
എന്നൊക്കെ സുമുഖനായ
കവിയാല്‍ വാഴ്ത്തപ്പെടുകയും
വീട്ടുകാരാല്‍ പരസ്പരം
വിവാഹമാലോചിക്കപ്പെടു
കയും ചെയ്തതിനുശേഷം
പ്രണയവും വിവാഹവും നിഷേ
ധിക്കപ്പെട്ടതിനാല്‍ നിത്യകന്യക
യായികഴിഞ്ഞ പൂര്‍വ്വകാമുകിയെ
ജീവിതാവസാനത്തില്‍ ( രോഗ
ശയ്യയില്‍ ) കവി കണ്ടുമുട്ടിയതോ
അല്ലെങ്കില്‍ കേട്ടറിഞ്ഞപ്പോഴുള്ള
കുറ്റബോധമോ ആണ് ‘മനസ്വിനി’
യുടെ പിറവിക്ക് നിദാനമെന്ന
നിഗമനത്തിലെത്തുന്നതായി
രിക്കും കാവ്യകൈരളി ചരിത
ത്തിന് ഹിതകരം.
താള ലയങ്ങളുടെ വികലമേളനം
കൊണ്ട് വിരഹദാമ്പത്യത്തില്‍
നിപതിച്ച ഭാര്യയുടെവേദനകല
ര്‍ന്ന രോദനം ഒരുവശത്ത്…
‘ഒരു ചിത്രശലഭം ചിറക്
കൊഴിഞ്ഞ് പിടയുന്നത്
കാണുമ്പോള്‍ കണ്ണ്നീര്‍ വരുന്ന
എനിക്ക് തന്നെയാണ് സ്വകാന്ത
യുടെ ഹൃദയരക്തം കുടിക്കുന്ന
തില്‍ മദാന്തമായ പൊട്ടിച്ചിരി
പുറപ്പെടുന്നത് ‘എന്ന വൈരുദ്ധ്യം നിറഞ്ഞകുറ്റസമ്മതം മറു വശത്ത്.ഇവര്‍ക്കിടയില്‍ ,
സര്‍വ്വ സമര്‍പ്പണംനടത്തി
‘ നാക നിര്‍വൃതി ‘ നേടാന്‍
തയ്യാറായിരിക്കുന്ന കാമിനി
കളുടെയും കാന്തികളുടെയും
കവന പ്രിയരുടെയും കതകട
ക്കാതെയുള്ള കാത്തിരിപ്പ്…
ഒറ്റപ്പത്തിയോടായിരമുടലുകള്‍
ചുറ്റുപിണഞ്ഞൊരു മണിനാഗം
എന്നപോലെ , കാക്കയുടെ കൗശ
ലവും കുയിലിന്റെ സ്വരമാധുരിയും
കോഴിയുടെ കാമനയും മാടപ്രാവി
ന്റെ വിനയവും പരുന്തിന്റെ ധിക്കാ
രവും മയിലിന്റെ അഹങ്കാരവും
ഉള്‍ചേര്‍ന്ന ഒറ്റ ഉടല്‍. ചിലപ്പോള്‍ ,
ദേവരൂപത്തില്‍നിന്ന് പാടുന്ന
പിശാചിലേക്കുള്ള ഭാവമാറ്റം.
പിന്നെ , പുനര്‍ ജ്ജനിക്ക് വേണ്ടി തീകുണ്ഢത്തില്‍ ചാടി ആത്മ
ബലിനടത്തുന്ന ഫീനിക്‌സ് പക്ഷി
യെപോലെ ,സ്വയം തീര്‍ത്ത
തീച്ചൂളയിലേക്കുള്ള എടുത്തുചാട്ടം.
ചങ്ങമ്പുഴയെകുറിച്ച് പഠിക്കാനോ
കവിതകളെ കുറിച്ച് ഗവേഷണം
നടത്താനോ ശ്രമിക്കുന്ന ഒരാള്‍ക്ക്
ലഭിക്കുക പിടികിട്ടാപുള്ളിയായ ഒരു മഹാകവിയെയായിരിക്കും ; കാവ്യ സാഹിത്യംകൊണ്ട് മധുര സംഗീതം
തീര്‍ത്ത ഒരു ഗന്ധര്‍വ കാമുകനെ
യായിരിക്കും. നിരൂപണ ലാബില്‍
വെച്ച് വിമര്‍ശന ബുദ്ധിയോടെ
കവിതകളെകീറി മുറിക്കുന്ന ഒരാള്‍
വീട്ടിലേക്ക് തിരിച്ചുപോകുന്നത്
ചങ്ങമ്പുഴ കവിതകളുടെ കാമുക നായിട്ടായിരിക്കും ; ഹൃദയത്തിലേക്ക്
ഇറ്റിവീണ ഒരുള്ളി കണ്ണുനീരിന്റെ
യെങ്കിലും നനവോടെയായിരിക്കും.
ആ നനവാണ് , ആര്‍ദ്രതയാണ് ,
അലിവാണ് ചങ്ങമ്പുഴ ക്കവിതകളുടെ അമരത്വത്തിന് അമൃതത്വമേകുന്നത്.
“അലിവുള്ളവര്‍ നിന്നെയഭിനന്ദിക്കും ,
കാലംവിലവെച്ചിടും നിന്റെ
വിശ്വമോഹന നൃത്തം”
“നിങ്ങളും പുത്രന്മാരും
പൌത്ര പൌത്രന്‍മാര്‍ പോലും
മണ്ണായി മണ്ണില്‍ ച്ചേര്‍ന്നു
മയങ്ങിക്കിടക്കുമ്പോള്‍
കേവലം ശിശുവാം ഞാന്‍
കൈനീട്ടി പ്പൊന്‍താരക
പൂവിറുത്തെടുത്തങ്ങിങ്ങെ
റിഞ്ഞു വിനോദിക്കും ;
അന്നു ഞാന്‍, കെടാന്‍പോകുമാ
ദിത്യക്കനലൂതി പൊന്നന്തിതിരി
മോദാല്‍കൊളുത്തും വീട്ടിനുള്ളില്‍.
എന്ന്അഹങ്കാരം നിറഞ്ഞ ആത്മ വിശ്വാസത്തോടെ പ്രവചിച്ചപോലെ
തന്നെ സമകാലികരായ കവികളില്‍
ആരുമേ ഇതുപോലെ ആരാധിക്ക
പ്പെടുന്നില്ല !
അനുകരിക്കാന്‍ പാടില്ലാത്ത വ്യക്തി ജീവിതത്തിന്റെയും അവഗണിക്കാ
നാകാത്ത കവന സാഹിത്യത്തി
ന്റെയും ഉടമയായചങ്ങമ്പുഴ
ആഗ്രഹിച്ചത് പോലെതന്നെആ
കവിതകള്‍ ലോകത്തെ മോഹിപ്പി
ച്ചുകൊണ്ടും ഹൃദയത്തെ വേദനിപ്പിച്ചു
കൊണ്ടും മനസ്സിനെ രമിപ്പിച്ചുകൊണ്ടും
നടനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു…
“ഇടറാ , യ്കിടറായ്കെന്‍ കവിതേ , സവിലാസനടനം തുടരു നീ ,
വിശ്വമോഹിനിയായി “

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English