എൻ നേർക്കു നീളുന്ന അവഗണകളെ ഞാൻ തൂലികയാക്കി.
എൻ ചുടുക്കണ്ണീരിനെ അതിൽ മഷിയായി നിറച്ചു.
എൻ സന്താപം അക്ഷരങ്ങളായി പിറന്നു വീണു.
ഇപ്പോഴും ഞാനെഴുതുന്നു
എൻ തൂലിക ചലിക്കാത്തവുകയോ അതിലെ മഷി തീരുകയോ ചെയ്തില്ല
നിലയ്ക്കാത്ത നീരുറവ പോലെ അതു നിറഞ്ഞു കൊണ്ടേയിരുന്നു
എന്നിൽ നിന്നും അക്ഷരങ്ങളും ചിതറി വീണുകൊണ്ടിരുന്നു.