പൊത്തിനിരുട്ടിലിരുന്നൊരു മൂങ്ങ
പകലിനെ രാത്രിയാക്കുന്നു
ഏകനായ് പകലിൻ പാട്ടുകൾ കേട്ടവൻ
കൂട്ടിനായരെയോ കാക്കുന്നു
മൂങ്ങയാമവനെ എല്ലാവരും
കൂമനെന്നുപേർ വിളിച്ചു
രാത്രിയിലവനുടെ മൂളൽകേട്ട്
കുഞ്ഞുങ്ങൾ പേടിച്ചുപോകും
പകലിൽപ്പറക്കുവാൻ മോഹമുണ്ട്
കൺകൾക്കു പകലറിയാത്തതു നേര്
രാത്രിയിലവനുനൽ കാഴ്ച്ചയുണ്ട്
അതുപകലിനോളം തെളിച്ചം
പകലിനെക്കാണാൻകഴിയില്ല മൂങ്ങയ്ക്കു
പൊത്തിനിരുട്ടാണഭയം
Click this button or press Ctrl+G to toggle between Malayalam and English