ഒറ്റക്ക്

 

 

 

 

 

 

ഒറ്റക്ക്
ഒറ്റക്ക് തന്നെ നടക്കണം, ദൂര-
മത്രയും താണ്ടുവാ,നിനി
കൂടെയില്ലാരും നിലാവും

സ്നേഹം പുരട്ടിയ
കൂരമ്പു കൊണ്ടെന്റെ നെഞ്ചം പിളർന്നു പോയ്‌
വല്ലാണ്ട് മോഹചോര വാർന്നെന്റെ പ്രാണൻ വിളർത്തു പോയ്‌

കണ്ണാടിയൊന്നുടഞ്ഞു വീണെ,ന്റെ
ചേലു കാണാഞ്ഞവൻ പോയനേരം…
മൗന തിരമാല ചീറിയടിച്ചതി,
ലാടിയുലഞ്ഞു മുറിഞ്ഞു കിനാവും

കാതമിനിയെത്ര
കാലമിനിയെത്ര
കഥ പറയാതെ ഉപ്പു കാറ്റു കൊള്ളാതെ
ഒറ്റക്ക്
ഒറ്റക്ക് തന്നെ നടക്കണം
കാലിലൊറ്റ മുള്ളൊന്നു പിറുപിറുക്കുന്നൂ, കൂടെ
ഞാനില്ലേ, കല്ല് തട്ടാതെ നോക്കുക!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമഹാനിദ്ര
Next articleസ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാപുരസ്‌കാരം പി.വി.ഷാജികുമാറിന്
(Dr. P.V.Sangeetha) തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയാണ് സ്വദേശം.  മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും  എം ഫിലും , ചെന്നൈ അണ്ണാ സർവകലാശാലയിൽ നിന്ന് മീഡിയ സ്റ്റഡീസിൽ ഡോക്ടറേറ്റും നേടി. ചെന്നൈയിലെ എത്തിരാജ് കോളേജിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അദ്ധ്യാപികയാണ്. നവ മാധ്യമങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ട്. വായനയും എഴുത്തും ചിത്രംവരയും ഇഷ്ടവിനോദങ്ങൾ. 

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here