നക്ഷത്രങ്ങൾ ഓടിയൊളിക്കുന്ന
രാത്രികളിൽ
മൂങ്ങകൾ കരയുമ്പോൾ
കള്ളൻ വരുന്നുവെന്ന്
പേടിപ്പിച്ചിരുന്ന മുത്തശ്ശിമാർ
ഭൂതകാലത്തിന്റെ ചില്ലിട്ട
ചിത്രങ്ങളാണ്.
കൂടുതേടി പോയ
മൂങ്ങകൾ കാലത്തിന്റെ
അണിയറയിൽ ഒറ്റപ്പെടുന്നു.
മുറിക്കപ്പെട്ട മരങ്ങളിൽ
ആത്മാവ് പറന്നുയരുന്നു.
കാലത്തിന്റെ വികൃതിയിൽ ,
പ്രകൃതിയുടെ അട്ടഹാസങ്ങളിൽ ,
മുത്തശ്ശിമാർ ആക്കേണ്ടവർ
ചാപ്പിള്ളകളാകുന്നു .
പിറന്നുവീണലോ
വൃദ്ധസദനത്തിൽ
വാതിലുകൾ തുറക്കപ്പെടുന്നു.
പക്ഷെ
മൂങ്ങ കരയാത്ത രാത്രികളിൽ
മാത്രമല്ല
മുത്തശ്ശിയില്ലാത്ത പകലുകളിലും
കള്ളന്മാരുടെ മെതിയടി ശബ്ദം
നമ്മെ പിന്തുടരുന്നു.