ഒരു കഥ പറയാനുണ്ട് 

 

 

 

 

 

 

മഴയ്‌ക്കൊരു കഥ പറയാനുണ്ട്
അത് വിതനിലത്തിലെ അസുരവിത്തിനോടായിരിക്കുമോ

മകം നക്ഷത്രത്തിന് ഒരു കഥ പറയാനുണ്ട്
അത് പൊന്നു കൊണ്ട് ഇരുളിന് മിനുക്കു പണി ചെയ്യുന്ന മിന്നാമിനുങ്ങിനോടായിരിക്കുമോ

ഇടിയ്ക്കൊരു കഥ പറയാനുണ്ട്
അത് ഇടിവെട്ടിപ്പൂവിനോടായിരിക്കുമോ

ഇടതുകണ്ണിനൊരു കഥ പറയാനുണ്ട്
അത് വലതു കണ്ണിനോടായിരിക്കുമോ

ചുവരിനൊരു കഥ പറയാനുണ്ട്
അത് തുറക്കാത്ത വാതിലിനോടായിരിക്കുമോ

ചിത്രത്തിനൊരു കഥ പറയാനുണ്ട്
അത് മാസ്റ്റർപീസ് വരച്ച സംതൃപ്തിയോടെ
സ്വയം മരണം വരിച്ച ചിത്രകാരനോടായിരിക്കുമോ

കാറ്റിനൊരു കഥ പറയാനുണ്ട്
അത് കാമുകൻ തേച്ചിട്ട ഫേസ്ബുക് കാമുകിയോടായിരിക്കുമോ

കാറ്റാടിമരത്തിനു ഒരു കഥ പറയാനുണ്ട്
അത് കടൽത്തീരത്തെ ഞണ്ടുകളോടായിരിക്കുമോ

ബുദ്ധനൊരു കഥ പറയാനുണ്ട്
അത് പ്രച്ഛന്ന ബുദ്ധന്മാരോടായിരിക്കുമോ

ദൈവത്തിനൊരു കഥ പറയാനുണ്ട്
അത് മുപ്പത്തിയാറു പൂർണ്ണചന്ദ്രന്മാരെ കണ്ട
കുഞ്ഞുങ്ങളോടായിരിക്കുമോ

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleനിസ്സങ്കര സാവിത്രി
Next articleവർത്തമാനകാല കാലവർഷവും,കടലും,കേരളവും
ജനനം 1955 ൽ കണ്ണൂർജില്ലയിലെ കണ്ണപുരം ഗ്രാമത്തിൽ. അഞ്ചാം വയസ്സിലുണ്ടായ ഒരു വെടിക്കെട്ടപകടത്തിൽ ആസന്നമരണാനുഭവം. സ്ഥലത്തെ ദിവ്യനായ ഡോക്ടറുടെ വിവേകംമൂലം ജീവൻ തിരിച്ചുകിട്ടി; സൗഭാഗ്യമോ ദൗര്ഭാഗ്യമോ എന്താണ് പറയേണ്ടതെന്ന് അറിയില്ല , അദ്ദേഹത്തിന്റെ കൈപ്പിഴകൊണ്ട് മറ്റൊരു കാര്യം സംഭവിച്ചു. ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പത്താംക്ലാസ്സിനുശേഷം ടൈപ്പട,ചുരുക്കെഴുത്തു,അക്കൗണ്ടൻസി, ജ്യോതിഷം എന്നീ ഒടിവിദ്യകൾ അഭ്യസിച്ചു. ബേക്കറി ഓവൻ സഹായി, ബിൽ കളക്ടർ, ലോഡ്ജ് മാനേജർ..ഇത്യാദി .പല പണികളിലും ഭാഗ്യം പരീക്ഷിച്ചു. ഒരു ഗതിയും കിട്ടിയില്ല. പിന്നീട് ഒരു ശരാശരി മലയാളിയുടെ തലവിധിയുമായി ഊരുചുറ്റൽ: കൊൽക്കത്ത.ഡൽഹി. ഡെഹ്റാഡൂൺ. "വേണുവിന് കഥയെഴുതുവാൻ കഴിയും, വിടാതെ കൂടിയ്‌ക്കോളൂ ". എന്നെഴുതി ഒരിക്കൽ കുഞ്ഞുണ്ണിമാഷ് അനുഗ്രഹിച്ചിരുന്നു. ആ ബലത്തിൽ എഴുതിയ ചില രചനകൾ, പുഴ മാഗസിൻ, കഥ, ദേശാഭിമാനി, കുങ്കുമം, മനോരാജ്യം,മനോരമ, മംഗളം, ബാലരമ, ചന്ദ്രിക,ചില്ല, സമയം എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രകാശമോ ഇരുളോ പരത്തി. സർഗശ്രമങ്ങൾക്കു കയ്പ്പും മധുരവുമായിരുന്നു പ്രതിഫലം.'അമ്പുനമ്പ്യാരുടെ തോക്കിനു' മനോരാജ്യത്തിന്റെ ചെറുകഥാ പുരസ്‌കാരം.കുങ്കുമത്തിൽ വന്ന കഥകളുടെ പേരിൽ പ്രൊ എം കൃഷ്ണൻ നായരുടെ നിരന്തര ശകാരം. 2010 ൽ ഓ യെൻ ജി സി ഡെഹ്‌റാഡൂണിലെ എച് ആർ എക്സിക്യൂട്ടീവ് തസ്‌തികയിൽനിന്നു വി ആർ എസ്സെടുത്തു. പ്രവാസപ്പായ ചുരുട്ടിക്കെട്ടിയതിനു ശേഷം . ഇപ്പോൾ കണ്ണപുരത്ത്‌. ഭാര്യ ശ്രിമതി പി .നളിനിയോടൊപ്പം വിശ്രമജീവിതം. രണ്ടു പെണ്മക്കൾ,സൗമ്യ.ദിവ്യ.ഇവർ വിവാഹിതരായി ബാംഗ്ലൂരിൽ കഴിയുന്നു. എഴുത്തുകാരന്റെ സ്ഥിരമേൽവിലാസം :- പി സി വേണുഗോപാലൻ, സോപാനം,, കണ്ണപുരം ഈസ്റ്റ്, പി ഓ മൊട്ടമ്മൽ, കണ്ണൂർ 670331 മൊബൈൽ 9400563338,

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English