മുഖ്യ പ്രഭാഷകൻ തുടർന്നു: “മനുഷ്യർ ഒറ്റ ജാതി. മനുഷ്യത്വം എന്ന മതം – അതു മതി.”
ശ്രോതാക്കൾ നിർത്താതെ കൈയടിച്ചു.
“ഇതാണ് പ്രസംഗം. ഇതാണ് ദർശനം”. എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു.
മുഖ്യ പ്രഭാഷകൻ വീട്ടിലെത്തി. മൂന്നു ദിവസമായി മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന ഏക മകളുടെ മുന്നിലേയ്ക്കു ചെന്നു.
” നിൻ്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല. ഒരു കീഴ്ജാതിക്കാരനുമായുള്ള വിവാഹം എൻ്റെ അനുവാദത്തോടെ നടക്കുമെന്ന് കരുതേണ്ട. അതിലും ഭേദം മരണമാണ്. ”
അയാൾ മുറി പൂട്ടി പുറത്തു കടന്നു.അനന്തരം, ശ്രീ നാരായണ ഗുരുവിൻ്റെ ഛായാചിത്രത്തിനു മുന്നിൽ തിരി തെളിയിച്ച് പ്രാർഥനയിൽ മുഴുകി.
Click this button or press Ctrl+G to toggle between Malayalam and English