വരണ്ടു മറഞ്ഞ
പുഴമണലില്‍
കൊടുങ്കാറ്റടിച്ചു
മഴപെയ്തപ്പോള്‍
നനമണലില്‍
പിന്നെ കാടുയര്‍ന്നു
ദീര്‍ഘവേനലിന്‍
തടവറയില്‍
കാടു കത്തി വെണ്ണീറായി
പലായനങ്ങളുടെ
വിതുമ്പലുകള്‍
നിറയുമ്പോള്‍
ക്ലാവു പിടിച്ച കണ്ണുമായി
വെണ്ണീറു
പകുത്തുമാറ്റി
വൃദ്ധന്‍
ഓര്‍മ്മയിലെ പുഴയെ
തേടുകയായിരുന്നു
Click this button or press Ctrl+G to toggle between Malayalam and English