ഓണവാർത്ത

 

വായിൽ നെറച്ചും താംബൂലദ്രാവകമിട്ട് കുഴച്ചു തെക്കേടം മൊഴിഞ്ഞു,
കേട്ട്വോ രാമാ നീയ്യ്?

മാവേലി കേരളം ഭരിച്ചു എന്നത് കെട്ടുകഥയാത്രേ. ഓണവുമായി മഹാബലിക്കുള്ള ബന്ധം മനസിലാകുന്നില്ലാന്ന് പത്രത്തില് ണ്ട്.
നെന്റെ സംശയം തീർന്നില്യേ. മ്മടെ നാട്ടില് മാവേലി ഇല്യാന്നേ ഉള്ളു. എന്നാലും വാമനൻ ഇണ്ട് ന്ന് തീർച്ചയാ”.

നമ്പൂരി അർദ്ധനിമീലിതമാക്കിയ ദൃഷ്ടികളോടെ വടക്കോട്ട് നോക്കി പ്രാർത്ഥിച്ചു, “കൃഷ്ണാ ഗുരുവായൂരപ്പാ നീയേ തുണ”.

ഒരു മുഴം മാറിനിന്ന് ആകാംക്ഷാഭരിതനായി രാമകവി വിതുമ്പി, “അപ്പോ വരുംകൊല്ലം ഓണത്തല്ല് ണ്ടാവില്യേ തിരുമേനി? ”

തെക്കേടം നീട്ടിത്തുപ്പി. കവി വാഴച്ചോട്ടില് തെറിച്ചുവീണു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅനൂപ് സൗഹൃദ വേദി ചെറുകഥാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു
Next articleബയോഹാസം
ഡോ. അജയ് നാരായണൻ: എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ ശ്രീ നാരായണന്റെയും ശ്രീമതി സുന്ദരത്തിന്റെയും മകൻ. സെയിന്റ് പോൾസ് കോളേജ് (കളമശ്ശേരി) ഭാരതമാതാ കോളേജ് (തൃക്കാക്കര), സെയിന്റ് ആൽബെർട്സ് കോളേജ് (എറണാകുളം) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം കഴിഞ്ഞ് 1988 ൽ കെന്യയിൽ അധ്യാപകനായി ജോലി തുടങ്ങി. 1991ൽ ല്സോത്തോയിൽ കുടിയേറി, അധ്യാപകനായി ജോലി നോക്കി. സെയിന്റ് ഓഗസ്റ്റിൻ യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും എംഫിൽ, റോഡ്‌സ് യൂണിവേഴ്സിറ്റി (സൗത്ത് ആഫ്രിക്ക) യിൽ നിന്നും പി എച്ഡി. 2019ൽ ജോലിയിൽ നിന്നും വിരമിച്ച ശേഷം പ്രൈമറി വിദ്യാഭ്യാസത്തിൽ ദർഹം യൂണിവേഴ്സിറ്റി (യൂ കെ) യുമായി ഗവേഷണം (ipips ). താമസം മസേറു വിൽ (തലസ്ഥാനം നഗരി). ഭാര്യ, ഉമാദേവി, അധ്യാപിക. മകൾ ഭാവന, മെഡിക്കൽ ഡോക്ടർ (സൗത്ത് ആഫ്രിക്ക).

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here