ഇവിടെയല്ലാതെ

 

 

കാടുപിടിച്ച
കനവുകളിറുന്നു
തുളുമ്പി
പ്രാണനിൽ
നരവീണൊരൊറ്റ-
യടിപ്പാതയ്ക്ക്
ഓരം ചേർന്നൊരു
ശാഖിയിൽ
ഒരു കയറിന്നിരു
ധ്രുവങ്ങളിൽ
തൂങ്ങിയാടുന്ന
ചത്തുമരച്ച
ശലഭ ജന്മങ്ങളെ
നോക്കി
നെടുവീർപ്പിടും
അമ്മമാർക്കൊപ്പം
ജീവനീതിയുടെ
മഹാഗ്രന്ഥത്താളുകൾ
മറിച്ചു നോക്കിയെങ്കിലും
കണ്ടതില്ലെവിടേയും
ഇവിടെയല്ലാതെ,
വേരാഴ്ത്തി വിശ്വസിച്ച
വിളഭൂമി
പിഴുതെറിഞ്ഞൊരു
പച്ചക്കുരുന്നിനേയും…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here