നിയന്ത്രണ വിധേയമായി കാമ്പസിൽ രാഷ്‌ട്രീയമാകാമെന്ന് സംസ്ഥാനത്ത് നടത്തിയ അഭിപ്രായ സർവേ വ്യക്തമാക്കുന്നു. ഭാരതീയ അഭിഭാഷക പരിഷത്ത്, ലോ സ്‌റ്റുഡന്റ് കോ-ഓർഡിനേഷൻ കമ്മറ്റിയുമായി സഹകരിച്ചു സംസ്ഥാന വ്യാപകമായി നടത്തിയ സർവേയിലാണ് ഇത് വ്യക്തമായത്. 77% പേരും നിയന്ത്രണ വിധേയമായ കാമ്പസ് രാഷ്‌ട്രീയത്തിന് അനുകൂലമായിരുന്നു. 89% പേർ പുറത്തുനിന്നുളള രാഷ്‌ട്രീയ നിയന്ത്രണത്തെ എതിർത്തു. അധ്യാപകരുടെയും അനധ്യാപകരുടെയും സംഘടനാ പ്രവർത്തനത്തിന് നിയന്ത്രണം വേണമെന്ന് 87% പേർ അഭിപ്രായപ്പെട്ടു.
Generated from archived content: news4_june1.html
Click this button or press Ctrl+G to toggle between Malayalam and English