കെ.കരുണാകരനെതിരെ പാമോലിൻ കേസ് സുപ്രീം കോടതിയിൽ വാദിക്കുന്നതിന് സ്പെഷൽ പ്രോസിക്യൂട്ടറെ നല്‌കാത്തതിൽ വിജിലൻസിന് സർക്കാരിനോട് അമർഷം.
സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രതിസ്ഥാനത്തെ കരുണാകരന് അനുകൂലമായി മാറുകയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ സംശയിക്കുന്നു.
കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ട് യു.ഡി.എഫ് കൺവീനർ ഉമ്മൻചാണ്ടി രംഗത്തു വന്നതും കൂടുതൽ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നു.
നിലവിലുളള അവസ്ഥയിൽ കരുണാകരനുവേണ്ടി വാദിക്കുന്ന അഡ്വക്കേറ്റിന്റെ ജൂനിയറായിരിക്കും വിജിലൻസിനുവേണ്ടി വാദിക്കുക. ഇത് ആശാസ്യമല്ലെന്നാണ് വിജിലൻസിന്റെ നിലപാട്.
മറുപുറംഃ – ചെമ്മീൻ ചാടിയാൽ ചട്ടിയോളം… ഹല്ല.. പിന്നെ.
Generated from archived content: news3_july4.html