കൊല്ലം ജില്ലയിലെ അഞ്ചൽ കമ്യൂണിറ്റി ഹെൽത്ത്‌സെന്ററിൽ നിന്നും ഇറക്കിവിട്ട നാടോടിസ്‌ത്രി വഴിയരികിൽ പ്രസവിച്ചു. ബീജാപ്പൂർ സ്വദേശിനി ലക്ഷ്‌മിക്കാണ് ഈ ദുര്യോഗം ഉണ്ടായത്. ലക്ഷ്‌മിയും ഭർത്താവും രാവിലെ ആശുപത്രിയിൽ ചെന്ന് ഒ.പി.ടിക്കറ്റെടുത്തുവെങ്കിലും അഡ്‌മിറ്റു ചെയ്യുവാനോ മരുന്നു നല്‌കുവാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ആശുപത്രിയിൽ നിന്നും ഇവരെ പുറത്താക്കിയ ഉടൻ തന്നെയാണ് റോഡരികിൽ വച്ച് ലക്ഷ്‌മി പ്രസവിച്ചത്.
മറുപുറംഃ ദൈവത്തിന്റെ സ്വന്തം നാട്ടിൽ വഴിയരികും പൂമെത്തയാണെന്നു കരുതിയാൽ മതി പെങ്ങളേ…. ഇനി, പ്രസവം കമ്യൂണിറ്റി സെന്ററിലായിരുന്നെങ്കിൽ കൈക്കൂലിയും മരുന്നുമായി ഒരുപാട് ചെലവായേനെ. ഇതിപ്പോ പത്രത്തിൽ പടവും വാർത്തയും ഗംഭീരം. സഹായങ്ങൾ പെരുമഴപോലെ വരും. മൊത്തത്തിൽ സംഭവം ലാഭം തന്നെ. ഇതാണ് കേരള ലൈൻ…
പെണ്ണ് പ്രസവിക്കാറായെന്ന് തിരിച്ചറിയാത്ത കമ്യൂണിറ്റിസെന്ററിലെ ഡോക്‌ടർക്ക് ഒരു പ്രത്യേക ഉപഹാരം നല്‌കാൻ ആരോഗ്യവകുപ്പ് മറക്കരുതേ…
Generated from archived content: news2_sep26_05.html