വി.എസ്‌. മുഖ്യമന്ത്രി; ആഭ്യന്തരമില്ല

വി.എസ്‌.അച്യുതാനന്ദനെ മുഖ്യമന്ത്രിയായി സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പോളിറ്റ്‌ ബ്യൂറോ നിർദ്ദേശം സി.പി.എം സംസ്ഥാന കമ്മറ്റി ഏകകണ്‌ഠമായി അംഗീകരിക്കുകയായിരുന്നു. എന്നാൽ പതിവിനു വിരുദ്ധമായി ആഭ്യന്തരവകുപ്പ്‌ മുഖ്യമന്ത്രിയിൽ നിന്നും ഒഴിവാക്കി കൊടിയേരി ബാലകൃഷ്‌ണനെ ഏൽപ്പിക്കും. കേരളത്തിൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി മുഖ്യമന്ത്രി തന്നെയാണ്‌ ആഭ്യന്തരം കൈകാര്യം ചെയ്‌തിരുന്നത്‌.

മറുപുറംഃ കാര്യങ്ങളുടെ കിടപ്പ്‌ ഇങ്ങനെയാണെങ്കിൽ കളളന്മാരിൽ ചിലർ കപ്പലിൽ തന്നെ ഉണ്ടാകാനാണ്‌ സാധ്യത. വി.എസിന്‌ ആഭ്യന്തരം നല്‌കിയാൽ താങ്കളുടെ കസേരക്കടിയിൽ നെന്മാറ-വല്ലങ്ങി വെടിക്കെട്ട്‌ നടത്തുകയാകും ഭേദമെന്ന്‌ ചിലർ മനസ്സിലാക്കിക്കാണും. പാടത്ത്‌ കാക്കയെ ഓടിക്കാൻ വച്ച കടലാസു കോലമായ വി.എസിനെയല്ല ജനം ആഗ്രഹിക്കുന്നതെന്ന്‌ കേന്ദ്രകമ്മറ്റിയും സംസ്ഥാന സെക്രട്ടറിയേറ്റും മനസ്സിലാക്കിയാൽ നന്ന്‌. ഒടുവിൽ പിടിച്ചതിലും വലുതാണ്‌ അളയിൽ ഇരിക്കുന്നത്‌ എന്ന അവസ്ഥ ഇടതു ഗവൺമെന്റിനു വരരുത്‌.

Generated from archived content: news2_may16_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English