കെ. മുരളീധരൻ തന്നെ വന്നു കണ്ടതിനുശേഷം നടത്തിയ ഭൂരിപക്ഷസമുദായത്തിന് നീതി കിട്ടിയിട്ടില്ലെന്ന പ്രസ്താവന അംഗീകരിക്കുന്നുവെങ്കിലും കരുണാകരനാണ് ഏറ്റവും കൂടുതൽ ന്യൂനപക്ഷ പ്രീണനം നടത്തിയിട്ടുളളതെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പറഞ്ഞു. നാഷണൽ കോൺഗ്രസിന്റെ ഭാവിയെപ്പറ്റി ഒന്നും പറയാറായിട്ടില്ലായെന്നും വെളളാപ്പളളി പറഞ്ഞു. ചങ്ങനാശ്ശേരി പാലക്കുളം ഗുരുമന്ദിര സമർപ്പണചടങ്ങിൽ സംസാരിക്കുകയായിരുന്നു വെളളാപ്പളളി.
മറുപുറംഃ പ്രിയ മുരളീധരാ, താങ്കളല്ലാതെ മറ്റേതു മണ്ടനാണ് ഈ സമയത്ത് യാതൊരു മുൻകരുതലുമില്ലാതെ വെളളാപ്പളളിയുടെ അടുത്ത് പോകുക? കരുണാകരന്റെ തന്ത്രങ്ങൾ കണ്ടുവളർന്ന താങ്കൾക്ക് വെളളാപ്പളളിയുടെ കുതന്ത്രങ്ങൾ ഒട്ടും പിടികിട്ടുകയില്ല. സകല രാഷ്‌ട്രീയക്കാരെയും കാടടച്ച് വെടിവെയ്‌ക്കുന്ന വെളളാപ്പളളിയുടെ മടയിൽ ചെന്ന് അപ്പനിട്ട് വിളി കേൾക്കണ്ടായിരുന്നു.
Generated from archived content: news2_may10.html
Click this button or press Ctrl+G to toggle between Malayalam and English