സസ്‌പെൻഷനിൽ പ്രതിഷേധിച്ച്‌ മരണംവരെ നിരാഹാരംഃ ശരത്‌ചന്ദ്രപ്രസാദ്‌

ശരത്‌ചന്ദ്രപ്രസാദും രാജ്‌മോഹൻ ഉണ്ണിത്താനും മുരളിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്ന്‌ കെ.കരുണാകരൻ. നാറുന്ന കഥകൾ ഭാണ്ഡം അഴിക്കുന്നവരുടെ

കോൺഗ്രസിൽനിന്നും സസ്‌പെന്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച്‌ മരണംവരെ നിരാഹാരസമരം ചെയ്യുമെന്ന്‌ ശരത്‌ചന്ദ്രപ്രസാദ്‌. സോണിയാഗാന്ധിയ്‌ക്കെതിരെ പ്രതികരിച്ച മുരളിക്ക്‌ മന്ത്രിസ്ഥാനവും സത്യം പറഞ്ഞ തനിക്ക്‌ സസ്‌പെൻഷനുമാണ്‌ കിട്ടിയത്‌. ഇത്‌ കാട്ടുനീതിയാണ്‌. ശരത്‌ചന്ദ്രപ്രസാദ്‌ വ്യക്തമാക്കി.

മറുപുറംഃ- പൊന്നു പ്രസാദേ….ആവശ്യമില്ലാത്ത കഠിനതീരുമാനങ്ങൾ എടുത്തുപൊക്കല്ലേ….ഒടുവിൽ തെരുവുപട്ടി ഭക്ഷണം കഴിക്കാതെ ഉണങ്ങി ചത്തതുപോലെയാകും….സത്യാഗ്രഹമൊക്കെ പഴയ ഗാന്ധി ഏർപ്പാടല്ലേ…അത്‌ വെളളക്കാർക്കെതിരെയാകാം…പക്ഷെ കരുണാകരനും മുരളിക്കുമെതിരെ യോജിക്കില്ല… നല്ല വല്ല പാരവെപ്പോ, തൊഴുത്തിൽ കുത്തോ, നാറിയ ഭാണ്ഡമഴിക്കലോ മറ്റോ ആകാം…ചന്തയിലെ തല്ലിന്റെ ഇടയ്‌ക്ക്‌ വേദോപദേശത്തിന്‌ എന്തു സ്ഥാനം….ഭാണ്ഡം അഴിക്ക്‌ പ്രസാദേ…പ്ലീസ്‌….

തലയിലൂടെ തന്നെയായിരിക്കും ഒഴുകുക. സീറ്റു കിട്ടാത്തതിനെ തുടർന്ന്‌ ഇവർ പറയുന്നത്‌ ആളുകൾ പുല്ലുവിലയ്‌ക്കെടുക്കില്ലെന്നും കരുണാകരൻ പറഞ്ഞു.

മറുപുറംഃ- എറണാകുളം ഉപതെരഞ്ഞെടുപ്പിൽ ‘ഐ’ ഗ്രൂപ്പിന്‌ സീറ്റു കിട്ടാതിരുന്നപ്പോൾ മഹാനായ ‘ശകുനി’ പിതാമഹൻ പറഞ്ഞ കാര്യങ്ങളും നാട്ടുകാർ വിശ്വസിച്ചിട്ടില്ല. കൂടെ നിൽക്കുന്നവരുടെ വായിലേക്ക്‌ ആസിഡ്‌ ഒഴിച്ചിട്ടും മതിയാകാതെ മൂക്കിൽ പഞ്ഞി തിരുകുവാനുളള പണിയിലാണല്ലേ…താങ്കൾക്കായി യമധർമ്മൻ സ്പെഷൽ നരകം തന്നെ തീർക്കേണ്ടിവരുമല്ലോ…ഒന്നു പറഞ്ഞേക്കാം, മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കല്ലേ…

Generated from archived content: news2_mar25.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here