തിരുവനന്തപുരംഃ ‘ഐ’ ഗ്രൂപ്പ് നേരത്തെ പ്രത്യേകപാർട്ടി രൂപീകരിക്കാൻ നടത്തിയ നീക്കത്തിൽനിന്നും താൻ പിൻമാറിയതും മന്ത്രിസ്ഥാനം സ്വീകരിച്ചതും അബദ്ധമായെന്നും, അച്‌ഛനെ അനുസരിക്കാതെ അവർ തീർത്ത കുഴിയിൽ ചാടിയെന്നും കെ.മുരളീധരൻ പറഞ്ഞു. പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അന്നത്തെ നിലപാടിൽ പ്രതിഷേധിച്ച് അണികൾ വടക്കാഞ്ചേരി തിരഞ്ഞെടുപ്പിൽ പ്രവർത്തനത്തിന് ഇറങ്ങിയില്ല. അതാണ് താൻ തോൽക്കുവാൻ കാരണമെന്നും മുരളീധരൻ വിശദീകരിച്ചു.
മറുപുറംഃ അന്ന് ഒരു കുഴി കണ്ടപ്പോൾ ചാടിപ്പോയി…. ഇപ്പോൾ ഒരു കുളം തന്നെ കാണണം ഒന്നു മലക്കം മറിയാൻ… മകനേ, മുരളീധരാ…. കരുണാകർജിയെ വിറ്റ കാശ് കൈയിലുണ്ടെന്നറിയാം, പക്ഷെ ജനം, ഒരു ചീത്ത സാധനമാ… ചിലപ്പോൾ ചില ‘ഐ’ കോൺഗ്രസുകാരുടെ പോലെ മർമ്മത്തിനിട്ട് നല്ല കുത്തുതരും…
Generated from archived content: news2_mar12.html
Click this button or press Ctrl+G to toggle between Malayalam and English