കെ.പി.സി.സി യോഗസ്ഥലത്ത് നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻമന്ത്രി കെ.മുരളീധരനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു. ആക്രമണത്തിൽ പരിക്കേറ്റ ശരത്‌ചന്ദ്ര പ്രസാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. എറണാകുളത്തെ കുപ്രസിദ്ധ ഗുണ്ടകളക്കം 13 പേർ കൂട്ടുപ്രതികളാണ്. ഇവരെ കൂടാതെ കണ്ടാലറിയാവുന്ന 150-തോളം പേരും കേസിലെ പ്രതികളാണ്.
മറുപുറംഃ- മുരളീധരന്റെ കോസ്‌റ്റ്യൂം ചെയ്‌ഞ്ച് ചെയ്യാൻ ‘ഐ’ ഗ്രൂപ്പ് സഹോദരങ്ങൾ തീരുമാനിച്ചതായി നാട്ടുവർത്തമാനം…തൂവെളള ഖദർ ഉടുപ്പുകളുടെ സ്ഥാനത്ത് തലയിൽ വട്ടക്കെട്ടും ഇടിവെട്ട് കളർ ബനിയനും വളളി ട്രൗസർ കാണുംവിധം കയറ്റിക്കുത്തിയ കളളിമുണ്ടും, ട്രൗസറിനാകട്ടെ ചാരുകസേരത്തുണി ഡിസൈനും കൈയിൽ കൊച്ചുപിച്ചാത്തിയും, പിന്നെ നെറ്റി, കവിൾ എന്നീ ഭാഗങ്ങളിൽ ഒരു വടിവാൾ പാടും വേണമെന്നാണ് ഐ ഗ്രൂപ്പ് യോഗ തീരുമാനം….തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലെന്ത് ക്വട്ടേഷൻ തല്ലു നടത്തി സുഖമായി ജീവിക്കാമല്ലോ…
Generated from archived content: news2_june4.html
Click this button or press Ctrl+G to toggle between Malayalam and English