കേരളത്തിൽ ബി.ജെ.പി.യുടെ അടിത്തറ വികസിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്ന് ദേശീയ അധ്യക്ഷൻ രാജ്‌നാഥ്‌സിംഗ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. പാർട്ടിയുടെ അടിസ്ഥാനദർശനങ്ങളിൽ അവ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. നാഗർകോവിലിലേക്കുള്ള യാത്രയ്‌ക്കിടെ തിരുവനന്തപുരത്ത് വച്ച് സംസ്ഥാന നേതൃത്വത്തോട് നടത്തിയ ചർച്ചയ്‌ക്കിടയിലാണ് ഇക്കാര്യം ഉന്നയിച്ചത്.
മറുപുറം ഃ അടിത്തറ വികസിപ്പിക്കാൻ വരുന്നയാളുകൾക്ക് പുറംവഴി അടികൊള്ളാതെ തടിതപ്പാൻ പറ്റിയാൽ ഭാഗ്യം. ‘ജയ് ശ്രീറാം’ വിളികൾ നടത്തി കൂടെ നിൽക്കുന്നവന്റെ കഞ്ഞിയിൽ മണ്ണടിക്കുകയും ഇരുട്ടായാൽ തലക്കടിക്കുകയും ചെയ്യുന്ന ബി.ജെ.പി.യുടെ സുന്ദര നേതാക്കൾ വാഴുന്നയിടത്ത് എന്ത് വികസിപ്പിച്ചിട്ടും കാര്യമില്ല. പിന്നെ കേന്ദ്രനേതൃത്വത്തിലെ എല്ലാ തരികിടകളും അറിഞ്ഞും അനുഭവിച്ചും അധ്യക്ഷസ്ഥാനത്തെത്തിയ രാജ്‌നാഥ്‌സിംഗ് ഇതൊക്കെ പറഞ്ഞത് മതിലില്ലാതെ പെയ്‌ന്റടിച്ചതു പോലെയാണെന്നറിയാം…തിരുവനന്തപുരത്ത് എത്തിയാൽ എന്തെങ്കിലും പറയണമല്ലോ….പേരിനുപോലും ഒരു നിയമസഭാസീറ്റ് കിട്ടാത്ത അവസ്ഥയിൽ ഈ വിധം പെരുമാറുന്നവർ അടിത്തറ വികസിപ്പിച്ചാൽ എന്ത് പ്രകടനമാണാവോ കാട്ടിക്കൂട്ടുക.
Generated from archived content: news2_jan21_07.html