കഴിഞ്ഞ മാർച്ച് 7-ന് കോൺഗ്രസ് നേതാവായ ഒരു വി.ഐ.പി ഒരു യുവതിയോടൊപ്പം യാത്രചെയ്യുകയും ഇരുവരുടെയും വഴിവിട്ട പെരുമാറ്റം കണ്ട് അടുത്ത ബർത്തിലെ യാത്രക്കാരി ബഹളം കൂട്ടുകയും ചെയ്‌തുവെന്ന് ചില വാരികകളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ്, ആ വി.ഐ.പി താനാണെന്നും കൂടെയുണ്ടായത് തന്റെ ഭാര്യയാണെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി വെളിപ്പെടുത്തിയത്. റിപ്പോർട്ടുകളിൽ ഉമ്മൻചാണ്ടിയുടെ പേര് പറഞ്ഞിരുന്നില്ലെങ്കിലും വർണ്ണനയിൽ ഉമ്മൻചാണ്ടിയാണെന്ന് തെളിഞ്ഞിരുന്നു. സത്യങ്ങൾക്കിടയിൽ അസത്യം കുത്തിത്തിരുകരുതെന്നും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരാൾക്ക് ഭാര്യമൊന്നിച്ച് യാത്ര ചെയ്യുവാൻ പാടില്ലെന്നത് കഷ്‌ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറുപുറംഃ കണ്ടില്ലേ പൊന്നുപോലത്തെ ഒരു മനുഷ്യന് പറ്റിയ പറ്റ്. അന്നേ പറഞ്ഞതാ നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്ന്. വെറുതെ ഒരു പേരുദോഷമായില്ലേ. സ്വന്തം പെമ്പിളളയെ കൂട്ടി പുറത്തേയ്‌ക്ക് പോകാൻ പോലും പറ്റാത്ത ഗതിയായി. ഇനിയെങ്ങിനെ നാലു പെണ്ണുങ്ങളോട് മിണ്ടും… ദേ മറ്റവന്റെ കൂട്ടുകാരൻ വരുന്നേയ് എന്നുപറഞ്ഞ് എല്ലാവരും ഓടിക്കളയും….ഏതു കഷ്‌ടകാലത്താണാവോ മുഖ്യമന്ത്രിയാകാൻ കൊതിച്ചത്…
Generated from archived content: news2_dec16.html
Click this button or press Ctrl+G to toggle between Malayalam and English