എഴുത്തുകാരനും മൾബറി പബ്ലിക്കേഷന്റെ ഉടമയുമായ ഷെൽവി (43) നിര്യാതനായി. വ്യാഴാഴ്‌ച കൊളത്തറയിലെ “ഷഹനായി” വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു ഇദ്ദേഹത്തെ കണ്ടത്. കടബാധ്യത മൂലമാണ് താൻ ആത്മഹത്യ ചെയ്തതെന്ന് എഴുതിയ കത്ത് മൃതദേഹത്തിന്റെ അരുകിൽ നിന്നും ലഭിച്ചു. മൃതദേഹം വ്യാഴാഴ്‌ച വൈകിട്ട് വെസ്‌റ്റ് ഹിൽ ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
ആദരാഞ്ജലികൾഃ – ഒരു പുസ്തക പ്രസാധകന്റെ ധർമ്മം എന്തെന്ന് സധീരം കാണിച്ചുതന്ന വ്യക്തിത്വമായിരുന്നു ഷെൽവിയുടേത്. പുതിയ എഴുത്തുകാരെ, പുതിയ രീതികളെ, പുതിയ വിഷയങ്ങളെ, ഷെൽവി തന്റെ പ്രസാധക ജീവിതത്തിൽ കണ്ടെത്തി. കോഴിക്കോട് ആര്യാഭവനിലെ മൾബറിയുടെ പൊടിപിടിച്ച ചെറിയ കുടുസുമുറിയിൽ ഒട്ടേറെ കനവുകൾ ഓർമ്മയാക്കിയാണ് ഷെൽവി യാത്ര പറഞ്ഞത്. കഥാകൃത്തായാണ് എഴുത്തുരംഗത്ത് വന്നതെങ്കിലും കവിയായാണ് പ്രശംസ പിടിച്ചു പറ്റിയത്. അലൗകികം, നൊസ്‌റ്റാൽജിയ എന്നിവയാണ് കവിതാസമാഹാരങ്ങൾ. പുഴ.കോമിന്റെ അടുത്ത സുഹൃത്തായിരുന്ന ഷെൽവിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടൊപ്പം പുഴ പ്രവർത്തകരും വേദന പങ്കിടുന്നു. ഓർമ്മയിലേക്ക് മറഞ്ഞ പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ.
Generated from archived content: news2_aug22.html
Click this button or press Ctrl+G to toggle between Malayalam and English