ലോകത്തേറ്റവും കരുത്തുറ്റ വനിതകളിൽ മൂന്നാം സ്ഥാനത്തിന് സോണിയാഗാന്ധി അർഹയായി. ഫോർബ്‌സ് മാസിക നടത്തിയ വിലയിരുത്തലിലാണ് സോണിയയ്‌ക്ക് ഈ സ്ഥാനം ലഭിച്ചിരിക്കുന്നത്. യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് കോണ്ടലീസ റൈസ്, ചൈനീസ് ഉപപ്രധാനമന്ത്രി വൂയി എന്നിവരാണ് ഒന്നും രണ്ടും സ്ഥാനക്കാർ. ജോർജ്ജ് ബുഷിന്റെ പത്‌നി ലോറ, ബിൽക്ലിന്റന്റെ പത്‌നി ഹിലാരി എന്നിവർ നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.
മറുപുറംഃ- ഇതെന്ത് വിശകലനം?….സോണിയയെ പ്രധാനമന്ത്രി പദത്തിൽനിന്നും ഓടിക്കാൻ വേണ്ടി തലമൊട്ടയടിക്കാനും കഞ്ഞിയും പയറും കഴിക്കാനും വെറും തറയിൽ കിടക്കാനും തയ്യാറെടുത്ത വീരവനിതകളെക്കുറിച്ച് ഈ മാസികയ്‌ക്ക് ഒന്നും അറിയില്ലേ?…. ഇങ്ങനെയും ചില വനിതകൾ ഇവിടെയുണ്ട്….നേരിട്ട് കാണണമെങ്കിൽ ഇന്ത്യയിൽ വന്നൊന്ന് കറങ്ങിനോക്കണം.
Generated from archived content: news2_aug21.html