ഘടകകക്ഷികളുടെ സീറ്റ് സി.പി.എം പിടിച്ചെടുത്തിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘ജനവിധി’ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഉഭയകക്ഷി ചർച്ചകളിലൂടെ ഘടകകക്ഷികളുടെ സമ്മതത്തോടെയാണ് സീറ്റുകൾ സി.പി.എം ഏറ്റുവാങ്ങിയത്. ഇതു സംബന്ധിച്ച് എൽ.ഡി.എഫിൽ വലിയ തർക്കങ്ങൾ ഒന്നും ഇല്ലെന്നും വെളിയം പറഞ്ഞു.
മറുപുറംഃ തൊണ്ണൂറെണ്ണം വേണമെന്ന് വാശിപിടിച്ച് ഒടുവിൽ തൊണ്ണൂറ്റിയൊന്നും കീശയിലാക്കിയാണ് വെളിയം സഖാവേ സി.പി.എമ്മുകാർ പണി നടത്തിയത്. ഏതായാലും സി.പി.ഐയുടെ കീശയിൽ നിന്നും ഒന്നും ചോർന്നിട്ടില്ല. സഖാവിന് അതുകൊണ്ട് ഇങ്ങനെയൊക്കെ പറയാം… പക്ഷെ ജോസഫു ഗ്രൂപ്പും കോൺഗ്രസ് എസ്സുമൊക്കെ ആകാശം നോക്കി നടക്കുകയാണ്.
ങാ… ഇതൊരു ജാമ്യമാണെന്നു നമുക്കറിയാം… വല്ല്യേട്ടാ, ഈ കൊച്ചേട്ടന്റെ കസേരയും വാരി ഓടല്ലേ എന്നാണ് ഈ സ്‌നേഹത്തിന്റെ ബാക്കി. വെളിയത്തിന്റെ പറച്ചിൽ കേട്ടാൽ ഇനി സി.പി.എമ്മിന്റെ പി.ആർ.ഒ ആക്കികളയും പിണറായി സഖാവ്.
Generated from archived content: news2_apr06_06.html
Click this button or press Ctrl+G to toggle between Malayalam and English