അച്ഛന്റെ അനുഗ്രഹവും വാങ്ങി മകൻ കറണ്ട്‌ കസേരയിൽ

കെ.മുരളീധരൻ വൈദ്യുതവകുപ്പ്‌ മന്ത്രിയായി സ്ഥാനമേറ്റു. ‘ഐ’ ‘എ’ തമ്മിൽതല്ലിനൊടുവിൽ ഹൈക്കമാന്റ്‌ നിർദ്ദേശിച്ച ഫോർമുല അംഗീകരിച്ചാണ്‌ മുരളീധരൻ സംസ്ഥാനത്തെ 21-​‍ാമത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്‌. കടവൂർ ശിവദാസിന്‌ ആരോഗ്യവകുപ്പും പി. ശങ്കരന്‌ ടൂറിസവും ലഭിച്ചു. ആന്റണിപക്ഷത്തേയ്‌ക്ക്‌ മറിഞ്ഞ കെ.വി.തോമസിന്‌ കൂടുതലായി എക്‌സൈസ്‌ വകുപ്പ്‌ ലഭിച്ചു.

തന്നെ ധിക്കരിച്ച്‌ ആന്റണിയുടെ കീഴിൽ മന്ത്രിസഭയിൽ ചേർന്ന മുരളീധരനെ അനുഗ്രഹിക്കാൻ ഒടുവിൽ അച്ഛൻ കരുണാകരനും എത്തി. തലയിൽ കൈവച്ച്‌ മുരളിയെ അദ്ദേഹം അനുഗ്രഹിച്ചു. പത്‌മജയും കരുണാകരനൊപ്പമുണ്ടായിരുന്നു.

മറുപുറംഃ- മുരളിയെ തലയിൽ കൈവച്ച്‌ കരുണാകരൻ അനുഗ്രഹിച്ചപ്പോൾ കേരളത്തിലെ ജനങ്ങൾ തലയിൽ കൈവച്ച്‌ അന്തംവിട്ടിരിക്കുകയാണ്‌. കനമുളള വകുപ്പ്‌ കൈയ്യിൽനിന്നും പോയ കടവൂരിന്റെ കണ്ണുനിറഞ്ഞത്‌ മാത്രം ബാക്കി.

ജീവിതം നാടകമാണെന്നും നാടകം ജീവിതമാണെന്നുമൊക്കെ പറഞ്ഞ്‌ ജനങ്ങളെ പറ്റിച്ച്‌ അച്ഛനും മകനും ഇനി ഇളിച്ചിരിക്കാം. ഇനി മകളെക്കൂടി ഒരു നല്ല മുകുന്ദപുരം നിലയിലാക്കണം…ഈ വക ജന്മങ്ങൾ ഇനി ഭൂമിയിലുണ്ടോ…?

Generated from archived content: news2-feb12.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English