ചെറുകോൽപ്പുഴ ഹിന്ദുമഹാസമ്മേളനത്തിൽ വർഗ്ഗീയവിത്ത് വിതയ്‌ക്കാനും വിഷം ചീറ്റാനും ശ്രമിച്ച സാംസ്‌കാരിക വകുപ്പുമന്ത്രി ജി.കാർത്തികേയനെ മന്ത്രിസഭയിൽനിന്നും മുഖ്യമന്ത്രി നീക്കം ചെയ്യണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ഒരു പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ക്ഷണിക്കാതെ വന്ന മന്ത്രി തന്റെ പ്രസംഗത്തിൽ “മുസ്ലീങ്ങളെ തലവെട്ടികൊല്ലണോ” എന്നു ചോദിച്ചത് വിവരക്കേട് മാത്രമല്ല വികാരമിളക്കിവിടുന്ന നടപടി കൂടിയാണ്. ഒരു മതേതരനാകാൻ മന്ത്രി കാണിച്ച അതിസാമർത്ഥ്യമാണിതെന്നും വെളളാപ്പളളി പ്രസ്താവനയിൽ സൂചിപ്പിച്ചു.
മറുപുറംഃ- ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ എന്നു പറഞ്ഞ ഗുരുദേവനെ പടിക്കുപ്പുറത്തിരുത്തിയാണ് ഈ മഹാൻ എസ്.എൻ.ഡി.പി ഭരിക്കുന്നത്. അല്ലെങ്കിൽ ഈ വീരന് ‘ഹിന്ദു’ സമ്മേളനത്തിൽ പങ്കെടുത്ത് കാർത്തികേയനെതിരെ ഇങ്ങനെ വാലിളക്കാൻ പറ്റില്ലല്ലോ. കൂടെയിരുന്നതാകട്ടെ ഒട്ടും വർഗ്ഗീയതയില്ലാത്ത പാർട്ടിയുടെ നേതാവ് ഒ.രാജഗോപാലും (രാമക്ഷേത്രം നാളെതന്നെ പണിയുമെന്നാ രാജേട്ടന്റെ വലിയ നേതാവ് വീമ്പിളക്കുന്നത്). നന്ദി ജി.കാർത്തികേയാ…കുറെ നാളുകൾക്കുശേഷം സാംസ്‌കാരിക മന്ത്രി ഒരു സാംസ്‌കാരിക പ്രവർത്തനം നടത്തിയല്ലോ…
Generated from archived content: news2-feb11.html