സന്താന നിയന്ത്രണം ഒഴിവാക്കി കൂടുതൽ മക്കളെ ജനിപ്പിക്കണമെന്ന ആഹ്വാനവുമായി കത്തോലിക്കസഭ രംഗത്ത്. കുടുംബാസൂത്രണ മാർഗങ്ങൾ തുടർന്നാൽ ക്രൈസ്തവരുടെ എണ്ണം കുറയുമെന്നാണ് സഭയുടെ വിലയിരുത്തൽ. പോസ്‌റ്ററുകൾ വരെ തയ്യാറാക്കി കഴിഞ്ഞു. സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് കുഞ്ഞുങ്ങളെ വളർത്താനുള്ള സഹായം നൽകുമെന്നും സഭ ഉറപ്പുനൽകുന്നു.
മറുപുറം ഃ സഭ പറയുന്നത് കേട്ട് പന്നി പ്രസവിച്ചു കൂട്ടുംപോലെയായാൽ, സഭയുടെ വോട്ട് ബാങ്ക് മെച്ചപ്പെടുമെന്നല്ലാതെ വേറെ പ്രയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല വിശ്വാസികളേ… ഒടുവിൽ അഞ്ചും പത്തും മക്കൾക്കുവേണ്ടി ഏത് ക്രൈസ്തവ സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകളാണ് സൗജന്യസീറ്റു നൽകുക. സന്താനോല്പാത്തി ഭ്രമം മൂത്ത് പാതിരിമാർക്കും കന്യാസ്ര്തീകൾക്കും ഇണയെത്തേടി നടക്കുന്ന അവസ്ഥ ഇവർ ഉണ്ടാക്കുമോ കർത്താവേ…? ഇതിനൊക്കെ സഞ്ജയ്‌ഗാന്ധി തന്നെ പറ്റുകയൊള്ളൂ…
Generated from archived content: news1_sept7_07.html