കരാർ ലംഘനം നടത്തിയതിന്റെ പേരിൽ ജഗതി ശ്രീകുമാറിനെ സിനിമ നിർമ്മാതാക്കൾ കരിമ്പട്ടികയിൽ പെടുത്തി. ഇനി മുതൽ ജഗതിയെ വച്ച് സിനിമ നിർമ്മിക്കണമെങ്കിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ അനുവാദം വേണം. വിനയൻ സംവിധാനം ചെയ്യുന്ന ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയശേഷം അവസാന നിമിഷം പിന്മാറിയതാണ് ജഗതിയെ കരിമ്പട്ടികയിൽ പെടുത്താൻ കാരണമായത്.
മറുപുറംഃ എന്തോന്ന് കരിമ്പട്ടിക അല്ലേ ജഗതിസാറേ. പണ്ട് വിതുര പെൺവാണിഭ പട്ടികയിൽ പെട്ടിട്ടുപോലും ടിയാൻ കുലുങ്ങിയില്ല. പിന്നയല്ലേ ഈ പ്രൊഡ്യൂസേഴ്സ്, മമ്മത് മലയുടെ അടുത്ത് ചെല്ലേണ്ടി വരില്ല; മല മമ്മതിന്റെ അടുത്തേക്ക് വന്നോളും എന്ന് ജഗതിക്ക് കൃത്യമായറിയാം… ങാ ഓരോരുത്തരുടേയും കാലം…
Generated from archived content: news1_sep02_05.html