ഞാനും മുതലയമ്മാച്ചനും ചേർന്ന് കാളയെ പിടിച്ചു എന്നു പറയുന്നതുപോലെയാണ് ഇന്ദിരാ കോൺഗ്രസ് സി.പി.എമ്മുമായി ചേർന്ന് ചിലയിടങ്ങളിൽ ഭരണം നേടിയതെന്ന് മന്ത്രി കെ.എം.മാണി. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ദിരാ കോൺഗ്രസിന്റെ ശക്തി നിർണ്ണയിക്കാനാവില്ലെന്നും മാണി പറഞ്ഞു.
മറുപുറംഃ ആര് മുതലയമ്മാച്ചനോട് ചേർന്നാലും കാളയെ പിടിച്ചു എന്നത് സമ്മതിച്ചല്ലോ. മാണിസാർ ഇനി കാളയുടെ കാര്യം നോക്കിയാൽ പോരെ. കാളയുടെ വാലുപോയോ, അതോ കാലുപോയോ അല്ലെങ്കിൽ തല തന്നെ പോയിട്ടുണ്ടോ എന്ന് തപ്പിനോക്കുന്നത് നന്നായിരിക്കും. ഉർദ്ധ്വൻ വലിക്കുന്ന സമയത്തും അങ്ങേതിലെ നാണിയമ്മയുടെ കുറ്റം പറയാനാണ് തളളയ്‌ക്ക് ആഗ്രഹം എന്നപോലെയാണ് മാണിസാറിന്റെ കാര്യം… ദേ, തിരുവനന്തപുരം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് വരുന്നുണ്ട്; അതിനുവേണ്ടി വല്ല മരുന്നും വാങ്ങിക്കഴിക്കൂ…
Generated from archived content: news1_oct7_05.html