സർഗാത്മകത നഷ്ടപ്പെടുത്തി പരസ്പരം അവഹേളിക്കാൻ വേണ്ടിയാണ് എഴുത്തുകാർ ഇപ്പോൾ തൂലിക ഉപയോഗിക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. മാതൃഭൂമിയുടെ ആറാമത് സാഹിത്യപുരസ്‌കാരം എം.ടി വാസുദേവൻനായരിൽ നിന്നും ഏറ്റു വാങ്ങിയശേഷം സംസാരിക്കുകയായിരുന്നു മുകുന്ദൻ.
മറുപുറം ഃ സർഗാത്മകത എന്ന സാധനം അതിന്റെ വഴിക്കുപോയാൽ പിടിച്ചുനിൽക്കണമെങ്കിൽ എഴുത്തുകാർ ഗാട്ടാ ഗുസ്തിയിൽ ഏർപ്പെടണം. അല്ലേൽ കാക്കയ്‌ക്കും പൂച്ചയ്‌ക്കും കൂടി വേണ്ടാതാകും. ‘ദിനോസോർ’ കഥകളെഴുതി എങ്ങിനെ പിടിച്ചു നിൽക്കാനാകും ഒരു എഴുത്തുകാരന്. അതുകൊണ്ട് പേനകൊണ്ടൊരു യുദ്ധം തന്നെ നടത്താം. കണ്ടില്ലേ, ഒരേ തൂവൽപക്ഷിയായ സുകുമാർ അഴീക്കോടിന് ഗുണ്ടാപട്ടം തന്നെ കിട്ടിയില്ലേ… പത്രത്തിലും ചാനലിലും പുള്ളി തെളിഞ്ഞങ്ങ് നിൽക്കുകയല്ലേ… അതുകൊണ്ട് പിടിച്ചുനിൽക്കണമെങ്കിൽ കൈവിട്ടുപോയ സർഗാത്മകതയെക്കുറിച്ചോർക്കാതെ പേനയെടുത്ത് പരസ്പര അവഹേളനം നടത്തുക തന്നെയാണ് നല്ലത്.
Generated from archived content: news1_oct17_07.html