സി.പി.എം ജില്ലാസമ്മേളനങ്ങളിൽ പോളിറ്റ് ബ്യൂറോ അംഗം ഇ.ബാലാനന്ദനെ പങ്കെടുപ്പിക്കണമെന്ന വി.എസിന്റെ ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് തളളി. എന്നാൽ പോളിറ്റ് ബ്യൂറോ അംഗമായ ബാലാനന്ദന് ഏതു യോഗത്തിലും പങ്കെടുക്കാമെന്നും അതിന് പ്രത്യേക തീരുമാനത്തിന്റെ കാര്യമില്ലെന്നും സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതോടെ വി.എസ്-പിണറായി ഗ്രൂപ്പ് പോര് കൂടുതൽ ശക്തമാകുകയാണ്.
മറുപുറംഃ- കൊച്ചുകളളൻ, കൂട്ടുകാരനെ കൂട്ടി കുടുംബം കുളം തോണ്ടാനുളള പണിതുടങ്ങാനായിരുന്നല്ലേ ഉദ്ദേശം….ആ കുളത്തീന് ഒരു കുമ്പിൾ വെളളം കുടിക്കണമെന്ന മോഹവും ഉണ്ടാകുമോ…? ഇനി ബർലിൻ കുഞ്ഞനന്തൻ നായർ ലൈനിൽ പറഞ്ഞാൽ, കുറെ നാളുകൾക്കുശേഷം വി.എസിനെ സി.ഐ.ഐ ചാരനാക്കിയേക്കും പാർട്ടിക്കാർ…. കളിത്തട്ട് ഒന്നുകൂടി ബലപ്പെടുത്തൂ എന്നിട്ടാകാം ബാക്കി വിളയാട്ടം.
Generated from archived content: news1_oct16.html