നിർദ്ദിഷ്‌ട എക്‌പ്രസ് ഹൈവേ നാടിനെ ഒരുമിപ്പിക്കുന്ന ഒന്നായിരിക്കുമെന്ന് മന്ത്രി ഡോ.എം.കെ.മുനീർ പറഞ്ഞു. ഇത് കേരളത്തെ വിഭജിക്കുമെന്ന വാദം തെറ്റാണ്. പുതിയ പാതകൾ എത്ര വന്നാലും എക്‌സ്‌പ്രസ് ഹൈവേയുടെ പ്രസക്തി നഷ്‌ടപ്പെടില്ല. കാക്കനാട് രാജഗിരി കോളേജിൽ എക്‌സ്‌പ്രസ് ഹൈവേയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
മറുപുറംഃ നാടും പറയുന്നു നാട്ടാരും പറയുന്നു ഈ സംഭവം വേണ്ടെന്ന്… ഭരണകക്ഷികളും പ്രതിപക്ഷവും കേന്ദ്രവും പറയുന്നു ഈ പരിപാടി ചുണ്ണാമ്പു തേച്ച് മടക്കിവയ്‌ക്കാൻ…എന്നിട്ടും മുനീർമാമന് എക്‌സ്‌പ്രസ് ഹൈവേ തന്നെ ശരണം. വിട്ടുകള മാഷേ… നാട്ടുകാർക്ക് വേണ്ടെങ്കിൽ ഇങ്ങക്കെന്തിന് ബേജാറ്…വല്ലവരും നേരത്തെതന്നെ കണ്ണിറുക്കി കാണിച്ചുവോ…നമുക്ക് കുഞ്ഞാലിക്കുട്ടീനെ താഴെയിറക്കാനുളള പണിയുമായി നടന്നാൽ പോരെ….നാട്ടുകാരും കൂട്ടുകാരും കൂട്ടിനുണ്ടാവും.
Generated from archived content: news1_nov4.html