അഡ്വക്കേറ്റ് ജനറർ എം.രത്‌നസിംഗിനെ വിവാദങ്ങളിൽ പെടുത്തി ഔദ്യോഗികപദത്തിൽനിന്നും പുറത്താക്കാൻ ആസൂത്രിതശ്രമം നടക്കുന്നുവെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ പ്രസ്താവിച്ചു. ഇത്രയും യോഗ്യനായ ഒരാളെ പുറത്താക്കാൻ ശ്രമിക്കുന്നതിനു കാരണം അദ്ദേഹം ഈഴവനായതുകൊണ്ടാണ്. അത്യുന്നത പദവികളിൽ നിന്നും ഈഴവരെ കുടിയിറക്കുന്ന അവസ്ഥയാണ് ഇന്നുളളതെന്നും വെളളാപ്പളളി പറഞ്ഞു.
മറുപുറംഃ- അത്യുന്നതങ്ങളിൽ ഇരിക്കുന്ന അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിൽ വിവാദമന്ത്രിയുടെ ബന്ധുവും പഴയ ലോട്ടറിക്കച്ചവടക്കാരും നിരങ്ങിയത് അദ്ദേഹം ഈഴവനായതിനാലല്ല വെളളാപ്പളളീ….താങ്കളുടെ പറച്ചിലുകേട്ടാൽ ഈഴവന്മാർക്ക് ആർക്കും ഒരുതെറ്റും ചെയ്യാൻ പറ്റില്ലല്ലോ….വെളളാപ്പളളി ഇങ്ങനെ എസ്.എൻ.ഡി.പി ഭരിച്ചാൽ വിദ്യാസാഗർ ഒഴികെയുളള ഈഴവരെല്ലാം മാലാഖമാരായിത്തീരും….
ഒടുവിൽ ഈഴവരിൽ കുറ്റം ചെയ്‌ത ഒരാൾ മാത്രമെ ഉണ്ടാകൂ….സാക്ഷാൽ ശ്രീനാരായണഗുരു…..വെളളാപ്പളളിയെ പോലെയുളള ഒരു മഹാന് ഭരിക്കാനായി എസ്.എൻ.ഡി.പി എന്ന സംഭവം ഉണ്ടാക്കിക്കൊടുത്തില്ലേ….
Generated from archived content: news1_nov24.html
Click this button or press Ctrl+G to toggle between Malayalam and English