ശരത്‌ചന്ദ്രപ്രസാദും രാജ്‌മോഹൻ ഉണ്ണിത്താനും മുരളിക്കെതിരെ ഉയർത്തുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്ന് കെ.കരുണാകരൻ. നാറുന്ന കഥകൾ ഭാണ്ഡം അഴിക്കുന്നവരുടെ തലയിലൂടെ തന്നെയായിരിക്കും ഒഴുകുക. സീറ്റു കിട്ടാത്തതിനെ തുടർന്ന് ഇവർ പറയുന്നത് ആളുകൾ പുല്ലുവിലയ്‌ക്കെടുക്കില്ലെന്നും കരുണാകരൻ പറഞ്ഞു.
മറുപുറംഃ- എറണാകുളം ഉപതെരഞ്ഞെടുപ്പിൽ ‘ഐ’ ഗ്രൂപ്പിന് സീറ്റു കിട്ടാതിരുന്നപ്പോൾ മഹാനായ ‘ശകുനി’ പിതാമഹൻ പറഞ്ഞ കാര്യങ്ങളും നാട്ടുകാർ വിശ്വസിച്ചിട്ടില്ല. കൂടെ നിൽക്കുന്നവരുടെ വായിലേക്ക് ആസിഡ് ഒഴിച്ചിട്ടും മതിയാകാതെ മൂക്കിൽ പഞ്ഞി തിരുകുവാനുളള പണിയിലാണല്ലേ…താങ്കൾക്കായി യമധർമ്മൻ സ്പെഷൽ നരകം തന്നെ തീർക്കേണ്ടിവരുമല്ലോ…ഒന്നു പറഞ്ഞേക്കാം, മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കല്ലേ…
Generated from archived content: news1_mar25.html
Click this button or press Ctrl+G to toggle between Malayalam and English