പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തെ എതിർത്തു സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. കോവളം കൊട്ടാരം ഏറ്റെടുക്കലും കിളിരൂർ വി.ഐ.പിയെ കണ്ടെത്തലും ലോട്ടറിനികുതി പിരിക്കലും ഇനി വി.എസ് നടപ്പിലാക്കിയേ മതിയാകൂ എന്നും ഉമ്മൻചാണ്ടി പറഞ്ഞു.
മറുപുറംഃ ങാ.. കുറച്ചുനാൾ ഭരണപക്ഷത്ത് ഞെളിഞ്ഞിരുന്ന് ചെയ്‌തതൊക്കെ ഇനി വിഴുങ്ങുകയും വേണം. പുണ്യവാളന്മാർ തല്ലുകൊളളികളാകുന്നതും ചന്തച്ചട്ടമ്പികൾ തങ്കപ്പെട്ട മനുഷ്യരാകുന്നതുമാണ് കേരളത്തിലെ ഭരണമാറ്റത്തിൽ കാണുന്ന പ്രത്യേകത. ഭരണം നടത്തുമ്പോൾ പിളേളരെ തെരുവിലിറക്കി തല്ലുകൊളളിക്കരുതെന്ന് പ്രതിപക്ഷത്തോട് കേണപേക്ഷിച്ചവർ ദേ, ഇതാ യൂത്തന്മാരേയും കെ.എസ്.യുക്കാരേയും വെകിളി പിടിക്കാനുളള മരുന്ന് കുത്തിവെച്ച് റോഡിലിറക്കിയിരിക്കുകയാണ്. അപ്പുറം നോക്കിയാൽ ഏത് മൈത്രീ, എന്ത് അഴിമതി എന്നൊക്കെയാണ് നവകേരളത്തിന്റെ പൊൻപ്രതീക്ഷകൻ ചോദിക്കുന്നത്. നാട്ടുകാർക്ക് കഞ്ഞി കുമ്പിളിൽ തന്നെ… രാവിലെ സൂര്യൻ കിഴക്കുദിക്കും വൈകുന്നേരം പടിഞ്ഞാറ് അസ്തമിക്കും.
Generated from archived content: news1_june22_06.html
Click this button or press Ctrl+G to toggle between Malayalam and English