താൻ ആർക്കും പണം കൊടുത്തിട്ടില്ലെന്ന് മാസപ്പടിക്കേസിലെ പതിനഞ്ചാം സാക്ഷി മണിച്ചൻ വിജിലൻസ് കോടതിയിൽ വെളിപ്പെടുത്തി. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് മണിച്ചൻ. തന്നിൽനിന്നും പണം വാങ്ങി എന്ന് ആരോപിക്കപ്പെടുന്ന സി.പി.എം നേതാവ് കടകംപളളി സുരേന്ദ്രനെ അറിയില്ലെന്നും അയാൾക്ക് പണം കൊടുത്തിട്ടില്ലെന്നും മണിച്ചൻ പറഞ്ഞു. താൻ സത്യസന്ധനായ ഒരു ഇന്ത്യക്കാരൻ ആയതിനാൽ ആർക്കും കൈക്കൂലി കൊടുക്കില്ലെന്നും മണിച്ചൻ പറഞ്ഞു.
മറുപുറംഃ കടകംപളളിക്കല്ല, മറിച്ച് കുടംപുളി വാങ്ങാൻ അമ്പതിനായിരം കൊടുത്തുവെന്നും അത് കൈമറിഞ്ഞ് ഒരു സുരേന്ദ്രന്റെ കൈയിലെത്തിയെന്നും അങ്ങിനെ കുടംപുളി കടകംപിളളിയായി മാറിയെന്നും നമുക്ക് കരുതാം. കാലത്തിന്റെ തട്ടിപ്പിൽ ഇന്നലെ വെളുപ്പിന് സത്യസന്ധനായ മണിച്ചനുവേണ്ടി ‘കാലാപാനി’ അടിച്ച് കിറുങ്ങി നടക്കാം…. കാലങ്ങൾ ഇനിയും കുറെ കഴിയുമ്പോൾ നമ്മുടെ പിൻമുറക്കാർ ‘സത്യസന്ധനായ മണിച്ചന്റെ മാസപ്പടി’ എന്ന ഐതിഹാസിക കഥ പാഠപുസ്‌തകമായി പഠിക്കുമായിരിക്കും…
Generated from archived content: news1_june14.html