വി.എസ്. അച്യുതാനന്ദനെ ദേശാഭിമാനി ദിനപത്രത്തിന്റെയും ചിന്ത വാരികയുടെയും പത്രാധിപ സ്ഥാനത്തുനിന്നും സി.പി.എം നേതൃത്വം നീക്കി. പിണറായി വിഭാഗം പാർട്ടി പൂർണ്ണമായും പിടിച്ചെടുത്തതിന്റെ തെളിവാണ് സംഭവങ്ങൾ വ്യക്തമാക്കുന്നത്. ദേശാഭിമാനിയുടെ പുതിയ പത്രാധിപരായി വി.വി. ദക്ഷിണാമൂർത്തിയെയും ചിന്തയുടെ പത്രാധിപരായി സി.പി. നാരായണനേയും നിയമിച്ചു. ഇരുവരും കടുത്ത പിണറായി പക്ഷക്കാരാണ്.
മറുപുറംഃ നന്നായി വി.എസ്സേ, ഏതാണ്ട് ഒരു ഉണക്ക തേങ്ങ കസേരയിൽ വച്ചതുപോലെയായിരുന്നല്ലോ താങ്കൾ ആ പത്രാധിപസ്ഥാനത്തിരുന്നത്. ആരൊക്കെയോ എഴുതുന്നു…. എന്തൊക്കെയോ സംഭവിക്കുന്നു. പത്രാധിപർ എഴുതുന്നതിനുമാത്രം തലയ്‌ക്കുമുകളിലെ ദൈവങ്ങളുടെ ഒരു ഒടുക്കത്തെ എഡിറ്റിംഗ്.
ശംഭോ…. ശൗരേ.. മഹാദേവാ… എന്ന് നാമം ജപിച്ചു കഴിയേണ്ട പ്രായമായി അച്യുതാനന്ദാ… ഇനി രക്ഷ എവിടെയെങ്കിലും ഭജനമിരിക്കലാണ്. അല്ലെങ്കിൽ പാർട്ടി അംഗത്വം രണ്ടായി കീറി ഒന്നു പിണറായിയിലേക്കും ഒന്ന് ആലപ്പുഴയിലേക്കും വലിച്ചെറിഞ്ഞ് സർവ്വസ്വതന്ത്രനാകൂ… ഒടുവിൽ ആത്മാഭിമാനത്തോടുകൂടിയെങ്കിലും മരിക്കാം…. ഇതേതാണ്ട് കുഞ്ഞിരാമനെപ്പോലെ…
Generated from archived content: news1_july4_05.html
Click this button or press Ctrl+G to toggle between Malayalam and English