അനധികൃത ജഡവിൽപ്പന വിവാദമായി

കോഴിക്കോട്‌ മെഡിക്കൽ കോളേജിൽനിന്നും അനധികൃതമായി മൂന്ന്‌ ജഡങ്ങൾ ഒരു സ്വകാര്യ മെഡിക്കൽ കോളേജിന്‌ വിൽക്കാൻ ശ്രമിച്ചത്‌ വിവാദമാവുകയും ഈ കുറ്റത്തിന്‌ മെഡിക്കൽ കോളേജ്‌ അനാട്ടമി വിഭാഗം മേധാവി ഡോ. ഏലിയാമ്മ ഫെന്നിനെ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്‌തു. ജഡങ്ങൾ വിൽക്കാനുളള ശ്രമം വിദ്യാർത്ഥികളും ജീവനക്കാരും ചേർന്നാണ്‌ തടഞ്ഞത്‌. പ്രിൻസിപ്പാളിന്റെ ചുമതല വഹിക്കുന്ന വൈസ്‌ പ്രിൻസിപ്പാൾ ഡോ.പാർവ്വതിയുടെ അറിവോ സമ്മതമോ കൂടാതെയായിരുന്നു അനാട്ടമിവകുപ്പ്‌ മേധാ​‍ാവി ഒരു ശവത്തിന്‌ 15000 രൂപ വീതം വാങ്ങി വിൽപ്പന നടത്താൻ ശ്രമിച്ചത്‌.

മറുപുറംഃ- ഇനിയാരെങ്കിലും കോഴിക്കോട്‌ മെഡിക്കൽ കോളേജിന്റെ പരിസരത്തുകൂടിപോലും പോകുകയില്ല….ഈ വക വകുപ്പുമേധാവികൾ ആളെ തല്ലിക്കൊന്ന്‌ കിലോവിന്‌ 35 രൂപ നിരക്കിൽ വിറ്റു കളയും….ആഫ്രിക്കൻ കാടുകളിൽ ശവം തിന്നുന്ന ചിലതരം ഉറുമ്പുകളുണ്ടെന്ന്‌ കേട്ടിട്ടുണ്ട്‌, കാശിനോടുളള ആർത്തിമൂലം ഈ വക ജന്മങ്ങൾ മനുഷ്യനെ പച്ചയോടെ വിഴുങ്ങും. ഇവരെയൊക്കെ തലകീഴായി കെട്ടിയിട്ട്‌ അടിയിൽ വറ്റൽമുളക്‌ ചേർത്ത്‌ പുകയിട്ട്‌ ശിക്ഷിക്കുകയാണ്‌ വേണ്ടത്‌.

Generated from archived content: news1_july28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English