എൽ.ഡി.എഫും യു.ഡി.എഫും ശ്രീനാരായണഗുരുദേവനോട് അനാദരവ് കാട്ടുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ കുറ്റപ്പെടുത്തി. ഗുരുദേവദർശനങ്ങൾ പാഠപുസ്‌തകമാക്കണമെന്ന ആവശ്യം ഇരുവരും ചെവിക്കൊളളുന്നില്ല. മഹാത്‌മാഗാന്ധിയുടെയും ശങ്കരാചാര്യരുടെയും പേരിൽ സർവകലാശാലകൾ ഉണ്ടാക്കിയവർ ഗുരുവിന്റെ പേരു പറയുമ്പോൾ ഉരുണ്ടുകളിക്കുകയാണെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി.
മറുപുറംഃ മദ്യം ഉണ്ടാക്കരുത് വിൽക്കരുത് കുടിക്കരുത് എന്നു പറഞ്ഞ ഗുരുദേവന്റെ ശിഷ്യനായി ഇന്നു തിളങ്ങുന്നത് മദ്യം ‘കൈകൊണ്ട്’ തൊടാത്ത വെളളാപ്പളളി. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നു പറഞ്ഞ് കണ്ണാടി പ്രതിഷ്‌ഠിച്ച ഗുരുദേവനെ വ്യാഖ്യാനിച്ച് ഒരു ജാതിയെന്നാൽ ഈഴവജാതിയെന്നും മതമെന്നാൽ ഹിന്ദുമതമെന്നും ദൈവമെന്നാൽ ഗുരുദേവനെന്നും പറഞ്ഞ് ഗുരുദേവനെ ചില്ലിൻ കൂട്ടിലടച്ചവരിൽ പ്രമുഖനാണിദ്ദേഹം. വളാ…വളാ എന്ന് നാക്കുളളതിനാൽ എവിടെയും കയറി വെട്ടാം എന്നതുകൊണ്ട് പിടിച്ചുനില്‌ക്കുന്നു. ഗുരുദേവനോട് ഇത്രയും ആദരവ് കാട്ടിയ ശിഷ്യൻ ലോകത്ത് വേറെ എവിടെയുണ്ടാകും?
Generated from archived content: news1_july23_05.html