നഗരസഭയിലെ പൊതുടാപ്പുകൾക്ക്‌ കരം ഈടാക്കുമെന്ന്‌ സർക്കാർ

എ.ഡി.ബിയുടെ ധനസഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നഗരവികസന പദ്ധതി പ്രദേശങ്ങളിലെ പൊതുടാപ്പുകൾക്ക്‌ മീറ്റർ ഘടിപ്പിച്ച്‌ വെളളക്കരം നടപ്പാക്കുവാൻ ഉദ്ദേശിക്കുന്നതായി മന്ത്രി കുട്ടി അഹമ്മദുകുട്ടി നിയമസഭയിൽ അറിയിച്ചു. ഇത്‌ നിശ്ചയിക്കാനുളള പൂർണ്ണ ചുമതല നഗരസഭകൾക്കായിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മറുപുറംഃ ഇതിലും ഭേദം, ആ മീറ്റർ മനുഷ്യന്റെ വായിൽ ഘടിപ്പിച്ചാൽ പോരെ; കുടിക്കുന്ന കണക്കനുസരിച്ച്‌ അവർതന്നെ കരമടച്ചോളും; സംഗതി ശരീരമായതിനാൽ മറ്റുവഴിയിലൂടെ വെളളം ഊറ്റാനുളള വകുപ്പുമില്ല. ഇലക്‌ട്രിസിറ്റി മീറ്ററിനെന്നപോലെ, വാടകയും ഇതുവഴി ഒപ്പിക്കാം…. എ.ഡി.ബി വായ്‌പയെടുത്തെടുത്ത്‌ ഒടുവിൽ പാഞ്ചാലിയെ പണയം വയ്‌ക്കേണ്ടിവന്ന യുധിഷ്‌ഠിരന്റെ ഗതിയാകുമോ കേരളത്തിലെ ജനങ്ങൾക്ക്‌…..ഇവിടെ ജനിച്ചുപോയില്ലേ, സഹിക്കുകതന്നെ.

Generated from archived content: news1_feb17_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here